banner

നാഥനില്ലാതെ കൊല്ലം ഡി.സി.സി; കോൺഗ്രസ്സിനേറ്റ പരാജയം പാർട്ടിയിൽ നിന്ന് തന്നെ, ട്രോളായി ടോൾ പ്ലാസ.

പുതിയ പക്തിക്വയിലോൺ ഡയറീസ് " പുതിയ വിശേഷങ്ങൾ മാത്രം!


കൊല്ലം ഡി.സി.സി പ്രസിഡൻ്റ് ബിന്ദുകൃഷ്ണയുടെ പിതാവിൻ്റെ അകാലത്തിലുള്ള വിയോഗത്തിൽ പാർട്ടിയും, പ്രവർത്തകരും ഒരുപോലെ സ്തംഭിച്ച് നില്ക്കുകയാണ്. ആചാരപരമായ കർമ്മങ്ങൾ ബാക്കി നില്ക്കുന്നതിനാൽ ബിന്ദുകൃഷ്ണ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് എന്നുള്ളതാണ് ലഭിക്കുന്ന പ്രാഥമിക വിവരം എന്നാൽ, പകര സ്ഥാനം ആർക്കാണ് നൽകിയതെന്ന കാര്യത്തിൽ പാർട്ടിയുടെ അംഗങ്ങൾക്കിടയിൽ ആശയകുഴപ്പമുണ്ട്.

നിലവിൽ ദിവസങ്ങളായി നാഥനില്ലാതെ തുടരുകയാണ് കൊല്ല ഡി.സി.സി, എം.എൽ.എ ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിലുള്ള സംഘം (ദേശീയ നേതാക്കൾ ഉൾപ്പെടെ) ജില്ലയിൽ പെട്രോൾ വിലകയറ്റത്തിനെതിരെയുള്ള പര്യടനത്തിൻ്റെ ഭാഗമായി എത്തി ചേർന്നപ്പോഴും സ്വീകരിച്ചത് യുവനിരയായിരുന്നുവെന്നും പ്രമുഖർ എത്തിയില്ലായെന്നും ആക്ഷേപമുണ്ട്. ഇവ കത്തിനില്ക്കേയാണ് കൊല്ലം അസംബ്ലി മണ്ഡലത്തിലെ കഴിഞ്ഞ ഇലക്ഷനിലെ പ്രസിഡൻ്റിൻ്റെ തോൽവിയ്ക്ക് കാരണം പാർട്ടിയിലെ ഒളിപ്പോരാണെന്ന് പ്രാദേശിക വൃത്തങ്ങളിൽ ചർച്ചാന്തരീക്ഷം ഉണരുന്നത്. ഇവ ന്യായീകരിക്കാനും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാനും നേതൃത്വങ്ങളിൽ നിന്ന് നിർദേശം ലഭിച്ചതായാണ് സൂചന.

ആർ.എസ്.പിയുടെ ഇടത് നിലപാടുകൾ പാർട്ടി പ്രവർത്തകരിൽ ഭിന്നിപ്പ് സൃഷ്ടിച്ചതായും ഇത് മൂലം വോട്ട് ബാങ്കുകൾ തകർന്നെന്നുമാണ് ലഭിക്കുന്ന സൂചനയിലെ അവലോകന വിവരം. ഇതിനിടയിൽ സോഷ്യൽ മീഡിയാ മാനിയ എന്ന ആരോപണം ഉറ്റുനോക്കിയതും സ്ഥാനാർത്ഥിയായ ബിന്ദുകൃഷ്ണയിലേക്ക് തന്നെയായിരുന്നു പക്ഷെ റിപ്പോർട്ടിൽ ആ കാര്യത്തിന് അഭിനന്ദനമാണ് ലഭിച്ചത്.

ഇലക്ഷൻ കഴിഞ്ഞതിന് ശേഷവും വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. ആദ്യ വിവാദം രാഹുൽ ഗാന്ധിയുടെ ഹോട്ടൽ ബില്ലും മൂന്ന് ലക്ഷവുമായിരുന്നെങ്കിൽ ഇപ്പോഴത് കുരീപ്പുഴ ടോൾ പ്ലാസ സംബന്ധിച്ചുള്ള ട്രോ ളാണ്. എന്നിരുന്നാലും ബിന്ദുകൃഷ്ണ  രാഷ്ട്രീയത ജനങ്ങളിലാണെന്ന കാഴ്ചപ്പാട് വേണാടിൻ്റെ രാഷ്ട്രീയത്തിന് സമ്മാനിച്ചിട്ടുണ്ട്, തിരിച്ചു വരിക കോൺഗ്രസ്സിനെ നയിക്കുക.

Post a Comment

0 Comments