banner

പെണ്ണാകുവാൻ ആഗ്രഹിച്ചു, മണ്ണായി തീർന്നു.

അഞ്ചാലുംമൂട് : കേരളത്തിലെ ആദ്യ ട്രാന്‍സ്ജെൻഡര്‍ ജോക്കിയും, നിയമസഭാ സ്ഥാനാർത്ഥിയുമായിരുന്ന അനന്യ കുമാരി അലക്സിൻ്റെ മൃതദേഹം സംസ്കരിച്ചു. കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അനന്യയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ കൊല്ലം, അഞ്ചാലുംമൂട്, ചിറ്റയത്തെ വസതിയിലെത്തിച്ച് മൃതദേഹ ശുശ്രുശകൾക്ക് ശേഷം പെരുമൺ, മുണ്ടയ്ക്കൽ സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനന്യയെ അവസാനമായി ഒരു നോക്ക് കാണാൻ നൂറ് കണക്കിന് പേർ തടിച്ചുകൂടി. കൊവിഡിൻ്റെ സാഹചര്യത്തിൽ ആൾകൂട്ടം നിയന്ത്രണ വിധേയമായിരുന്നു. അഞ്ച് മണിയോടെ എത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാനായി നിരവധി ആൾക്കാരാണ് എത്തിച്ചേർന്നത്.

തൻ്റെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ കയ്യില്‍ നിന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശസ്ത്രക്രിയയിലെ പിഴവ് മൂലം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നും ഒരു വര്‍ഷം കഴിയുമ്പോഴും നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്നില്ലെന്നും അനന്യ പറഞ്ഞിരുന്നു.

HIGHLIGHTS : Annanyah kumari alex, obituary

Post a Comment

0 Comments