banner

കൊല്ലത്ത് മാധ്യമപ്രവർത്തകനെ അജ്ഞാതസംഘം വെട്ടിപ്പരിക്കേൽപിച്ചു.

സുബിൽ കുമാർ

കൊല്ലം : രാത്രിയിൽ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന മംഗളം ദിനപത്രം ഫോട്ടോഗ്രാഫർ രാമൻകുളങ്ങര വീട്ടിൽ ജയമോഹൻ തമ്പിയെ വീടിനു സമീപത്തുവച്ച് മൂന്നംഗസംഘം മർദ്ദിച്ചും വെട്ടിയും  പരിക്കേൽപ്പിച്ചു. ഹെൽമറ്റ് ധരിച്ചെത്തിയ ഇവർ ശക്തികുളങ്ങര സ്വദേശിയായ ബിസിനസുകാരന്റെ പേരുപറഞ്ഞാണ് ആക്രമിച്ചതെന്ന് ജയമോഹൻ തമ്പി പോലീസിന് മൊഴി നൽകി. 

ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ജോലിക്ക് ശേഷം ഓണവുമായി ബന്ധപ്പെട്ട പരിപാടികളിലെ ഒരുക്കങ്ങളും പങ്കെടുത്താണ് വീട്ടിലേക്ക് സ്കൂട്ടറിൽ പുറപ്പെട്ടത് വീടിനു സമീപത്തെ റോഡിൽ വലിച്ചു കെട്ടിയിരുന്ന കമ്പിയിൽ തട്ടി വീണെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു തുടർന്ന് വീടിനു മുന്നിലെത്തി ഗേറ്റ് തുറക്കാൻ ശ്രമിച്ചപ്പോൾ ഒരാൾ പിന്നിലൂടെ വന്ന് മുത്തുകത്ത് അടിയ്ക്കുകയും ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേല്പ്പിക്കുകയുമായിരുന്നു.

മത്സ്യ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഒരുമാസം മുമ്പ് പത്രത്തിൽ വന്ന വാർത്തയുടെ പേരിൽ ആണ് ആക്രമണം എന്ന് കരുതുന്നു ശക്തികുളങ്ങര പോലീസ് കേസെടുത്തു

Post a Comment

0 Comments