banner

വാക്‌സിൻ മൂലമാണോ നടൻ വിവേകിന്റെ മരണമെന്ന് പരിശോധിക്കണം; അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷൻ

ചെന്നൈ : നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കൊറോണ വാക്‌സിൻ സ്വീകരിച്ച് രണ്ട് ദിവസത്തിനു ശേഷം നടനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വാക്‌സിൻ സ്വീകരിച്ചതാവാം മരണകാരണമെന്ന് ആരോപിച്ച് നടൻ മൻസൂർ അലിഖാൻ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. എന്നാൽ ഇത്തരത്തിൽ പ്രചാരണം നടത്തിയവർക്കെതിരേ കേസ് എടുത്തു. വിഴുപുരം സ്വദേശിയായ സാമൂഹിക പ്രവർത്തകന്റെ പരാതിയെ തുടർന്നാണ് കമ്മീഷൻ നടപടികൾ ആരംഭിച്ചത്.

2021 ഏപ്രിൽ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നടൻ മരിച്ചത്. തുടർന്ന് ആളുകൾ ഉന്നയിച്ച ആരോപണങ്ങൾ നടന്റെ കുടുംബം നിഷേധിച്ചു. ഇതിനു പിന്നാലെയാണ് കൊറോണ വാക്‌സിൻ മൂലമാണോ മരണം സംഭവിച്ചത് എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് ഹർജി ലഭിച്ചത്.

Post a Comment

0 Comments