banner

കൊല്ലത്ത് അപകടം: നിയന്ത്രണം വിട്ട കാർ ഇടിച്ചു രണ്ടു പേർ മരിച്ചു

കരുനാഗപ്പള്ളി : ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ലോട്ടറിവിൽപന കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി ലോട്ടറി വിൽപനക്കാരായ രണ്ടുപേർ മരിച്ചു.
ലോട്ടറി ഏജൻറ്, ചങ്ങൻകുളങ്ങര ശ്രീജിത്ത് ഭവനിൽ പ്രസന്നൻപിള്ള (53), വള്ളികുന്നം പൈനുംമൂട്ടിൽ എം രാജു (63) എന്നിവരാണ് അപകടത്തിൽ മരിച്ചത് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പുലിയൻകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് പ്രസന്നൻപിള്ളയുടെ എജൻസിയിലുള്ള ലോട്ടറി കച്ചവടം നടത്തുകയായിരുന്നു രാജു. 

കരുനാഗപ്പള്ളി ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ദേശീയപാതയുടെ കിഴക്കുഭാഗത്തേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പ്രസന്നൻപിള്ളയെ പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി സുഹൈലിനും പരിക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments