banner

കൊല്ലത്ത് റിസോര്‍ട്ട് ഉടമയെ 
തട്ടിക്കൊണ്ടുപോയി എട്ടര ലക്ഷം വാങ്ങിയ കേസിൽ ഒരാൾ പിടിയിൽ

കൊല്ലം : പള്ളിത്തോട്ടം സ്വദേശിയായ റിസോർട്ട് ഉടമയെ കമ്പം തേനിയിലേക്ക് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി എട്ടരലക്ഷം രൂപ വാങ്ങിയയാളെ തേമനിയിൽനിന്ന്‌ അറസ്റ്റ്‌ചെയ്തു. ഗൂഡല്ലൂർ പട്ടാള അമ്മൻകോവിൽ സ്ട്രീറ്റിൽ 7എയിൽ കല്ല്യാണ സുന്ദരമാണ് (47) പിടിയിലായത്. 
പള്ളിത്തോട്ടം അഞ്ജലി നഗറിലുള്ള കെ കെ സക്കറിയയെയാണ് തട്ടിക്കൊണ്ടുപോയത്. സക്കറിയയുടെ റിസോർട്ട് വിലയ്ക്കു വാങ്ങാം എന്നു പറഞ്ഞ് തേനിയിലുള്ള ഒരു എസ്റ്റേറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി തടഞ്ഞുവയ്ക്കുകയായിരുന്നു. എട്ടര ലക്ഷം രൂപ വാങ്ങിയശേഷമാണ് സക്കറിയയെയും ഡ്രൈവറെയും വിട്ടയച്ചത്. 
കൊല്ലം സിറ്റി പൊലീസ് കമീഷണർ ടി നാരായണന്റെ പ്രത്യേക ഇടപെടലിലൂടെ തേനി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ തേനിയിൽനിന്ന് പിടികൂടിയത്. കൊല്ലം എസിപി എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ആർ രതീഷ്, എസ്ഐമാരായ ദിൽജിത്ത്, പ്രമോദ്കുമാർ, സിപിഒമാരായ സുനിൽ, പ്രജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്‌തത്‌. റിമാൻഡ്‌ ചെയ്തു.

Post a Comment

0 Comments