banner

മധ്യവയസ്കനെ കൊന്ന് ചെളിയിൽ താഴ്ത്തി; നിർദേശം നൽകിയ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ


കൊച്ചി : കുമ്പളങ്ങിയിൽ മധ്യവയസ്കനെ കൊന്ന് ചെളിയിൽ താഴ്ത്തിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മരിച്ച ആൻ്റണി ലാസറിൻ്റെ മൃതദ്ദേഹം വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്ത്താൻ നിർദ്ദേശിച്ചത് മുഖ്യ പ്രതി ബിജുവിൻ്റെ ഭാര്യ രാഖിയെന്ന് പൊലീസ്. വയർ കീറിയ ശേഷം ആന്തരീക അവയവങ്ങൾ കവറിലാക്കി തോട്ടിൽ തള്ളിയതും രാഖിയാണെന്ന് പൊലീസ് കണ്ടെത്തി.

കുമ്പളങ്ങി സ്വദേശി ബിജു സംസ്ഥാനം വിട്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.കേസിൽ ബിജുവിൻ്റെ ഭാര്യയും സുഹൃത്തും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന് കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്

സംഭവദിവസം പ്രശ്നം ഒത്തുതീർപ്പാക്കാനെന്ന വ്യാജേന ആന്റണി ലാസറെ, സെൽവനും ലാൽജിയും ചേർന്ന് വിളിച്ച് ബിജുവിന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇവരെല്ലാം ചേർന്ന് മദ്യം കഴിച്ച ശേഷം ബിജുവും സുഹൃത്തുക്കളായ മറ്റ് രണ്ടു പേരും ചേർന്ന് ലാസറെ മർദിച്ച് തല ഭിത്തിയിലിടിച്ചു. നെഞ്ചിലേക്ക് പല തവണ ചാടി ചവിട്ടി. ഇങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ബിജുവിന്റെ വീടിനു സമീപത്തുള്ള ചതുപ്പിൽ കുഴികുത്തി മൃതദേഹം മൂടി.

ഇതിനെല്ലാം സൗകര്യം ഒരുക്കിക്കൊടുത്തത് ബിജുവിന്റെ ഭാര്യയായ രാഖിയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ലാസറിന്റെ മൃതദേഹം ബിജുവിന്റെ വീടിനു സമീപത്ത് ചതുപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. രാഖിയെ ആലപ്പുഴയിലുള്ള ബന്ധുവിന്റെ വീട്ടിൽനിന്നാണ് പിടികൂടിയത്.

Post a Comment

0 Comments