banner

കൊല്ലത്ത് രണ്ടായിരം ചാക്ക് അരി പുഴുവരിച്ച നിലയിൽ; വിദ്യാലയങ്ങൾക്ക് നൽകാനുള്ള ശ്രമമെന്ന് ആരോപണം, പ്രതിഷേധവുമായി ബിജെപി


കൊട്ടാരക്കര സപ്ളൈകോ ഗോഡൗണിൽ രണ്ടായിരം ചാക്ക് പഴകിയ അരി വൃത്തിയാക്കുന്നത് നാട്ടുകാർ പിടിച്ചു,  ഉപയോഗിച്ച് കൂടാത്ത രാസ വസ്തുക്കൾ ഉപയോഗിച്ചു ആണ്  വൃത്തിയാക്കുന്നതെന്ന് കണ്ടെത്തി. വൃത്തിയാക്കിയ അരി പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങൾക്ക് നൽകാനായിരുന്നു ശ്രമമെന്ന് ആരോപണം.

 2017ൽ എത്തിയ അരിയാണ് ഇവിടെ പുഴുവരിച്ച നിലയിൽ ചാക്കുകളിലുള്ളത്. ഇവ പൊട്ടിച്ച് അരിച്ചെടുത്തശേഷം വിഷം തളിച്ചാണ് കൃമികീടങ്ങളെ നശിപ്പിച്ചുവന്നത്. അന്യ സംസ്ഥാന തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. സപ്ളൈ കോ ഡിപ്പോയ്ക്ക് ലഭിച്ച ഉത്തരവിൽ ഇത് വൃത്തിയാക്കാനും വിദ്യാലയങ്ങളിൽ വിതരണം ചെയ്യാനും വ്യക്തമാക്കുന്നുണ്ട്. ആഴ്ചകളായി അരി വൃത്തിയാക്കൽ ജോലികൾ നടന്നുവരികയാണ്. വിവരം രഹസ്യമായി പുറത്തെത്തിയതോടെ ഇന്ന് രാവിലെ ബി.ജെ.പി പ്രവർത്തകരും നാട്ടുകാരും അപ്രതീക്ഷിതമായി ഗൗഡൗണിലേക്ക് ഇരച്ചുകയറുകയായിരുന്നു. കൈയ്യോടെ പിടികൂടുകയും ചെയ്തു. 

തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി. ഉത്തരവടക്കം പരിശോധിച്ച ശേഷം സപ്ളൈകോ ഉദ്യോഗസ്ഥരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കേസെടുത്തേക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി കൊട്ടാരക്കര നഗരസഭാ സമിതി ആവശ്യപ്പെട്ടു

Post a Comment

0 Comments