banner

പാർട്ടിയിലെ പ്രശ്നങ്ങളെ തുടർന്ന് കൂടുമാറ്റം, ഒടുവിൽ പി.ഡി.പിയിലേക്ക് തന്നെ തിരിച്ചുവരവ്; രാഷ്ട്രീയ കേരളത്തെ ദുഃഖത്തിലാഴ്ത്തി പൂന്തുറ സിറാജ് അന്തരിച്ചു

തിരുവനന്തപുരം : പി ഡി പി മുന്‍ ജനറല്‍ സെക്രട്ടറി പൂന്തുറ സിറാജ് അന്തരിച്ചു. നിലവിൽ പി.ഡി.പി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. അര്‍ബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഇദ്ദേഹം രാഷ്ട്രീയ രംഗത്തെ സൗമ്യമായ ഇടലെടലുകൾ മൂലം ശ്രദ്ധേയേനയായിരുന്നു. മൂന്നു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർത്ഥിയുമായാണ് സിറാജ് മത്സരിച്ചത്.

1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ പി.ഡി.പിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.

പാർട്ടിയിലെ പ്രശ്നങ്ങളെത്തുടർന്നു പിഡിപി വിട്ട് ഐഎൻഎല്ലിൽ ചേർന്ന സിറാജ് പിന്നീട് പിഡിപിയിലേക്കു മടങ്ങിയെത്തി. തിരിച്ചെത്തിയ സിറാജിനെ സംസ്ഥാന വൈസ് പ്രസിഡന്റായി പാർട്ടി ചെയർമാൻ അബ്ദുൾ നാസർ മഅദനി നാമനിർദേശം ചെയ്യുകയായിരുന്നു. 

സംഘടനാ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്നാണ് പാർട്ടിയുമായുള്ള ഭിന്നത ആരംഭിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ മാണിക്യവിളാകം വാര്‍ഡില്‍ മല്‍സരിക്കാന്‍ നീക്കം നടത്തി.ഐഎന്‍എല്‍ പൂന്തുറ സിറാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മല്‍സരിക്കാന്‍ സാധിച്ചില്ല. പൂന്തുറ സിറാജിന്റെ സാന്നിധ്യം ബിജെപി മുതലെടുക്കുമെന്നും തെഞ്ഞെടുപ്പില്‍ സിപിഎമ്മിന് ക്ഷീണമാകുമെന്നുമാണ് ജില്ലാ നേതൃത്വം നിലപാടെടുത്തത്.

അടുത്തിടെ പിഡിപിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുൽ നാസർ മഅദനിക്ക് കത്തു നൽകിയതിനെ തുടർന്ന് അദ്ദേഹത്തെ വൈസ് ചെയർമാനായി പിഡിപി കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നിയമിച്ചു. മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് സിറാജ്.

2019 വരെ പിഡിപിയുടെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ തുടങ്ങിയത്. പൂന്തുറ സിറാജിന്റെ പല നിലപാടുകളും പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

Post a Comment

0 Comments