banner

പൊതുവഴിയിൽ സൈക്കിൾ നിർത്തിയതിന് പതിനഞ്ചുകാരനെ അച്ഛനും മകനും ചേർന്ന് കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം : പൊതുവഴിയിൽ സൈക്കിൾ നിർത്തിയതിന് അച്ഛനും മകനും ചേർന്ന് പതിനഞ്ചുകാരൻ്റെ തലയിൽ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചു. നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം. വെള്ളറട സ്വദേശി 15കാരനായ ആനന്ദിനാണ് 
ആക്രമണത്തിൽ പരിക്കേറ്റത്.

കുട്ടിയുടെ സൈക്കിൾ പൊതുവഴിയിൽ നിർത്തിയെന്നാരോപിച്ചാണ് അച്ഛന്‍റെയും മകന്‍റെയും ആക്രമണത്തിന് കുട്ടി ഇരയായത്. വെള്ളറട സ്വദേശിയായ സരസ്വതി മുരുകൻ ദമ്പതികളുടെ മകനാണ്  ആനന്ദ്.

കൊല്ല കുടിയേറ്റം സ്വദേശികളായ കൃഷ്ണൻ എന്ന അമ്പിളിയും മകൻ യദുകൃഷ്ണനും ചേർന്നാണ് ആനന്ദിനെ മർദ്ദിച്ചത്. വഴിയിൽ സൈക്കിൾ നിർത്തിയതിനെ ചൊല്ലിയുള്ള തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

കമ്പി വടി കൊണ്ടുള്ള അക്രമണത്തിൽ  തലയ്ക്കടിയേറ്റ ആനന്ദിനെ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലും അവിടെ നിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ ആനന്ദ് ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ബാലാവകാശ കമ്മീഷനിലും, വെള്ളറട പോലീസിലും  ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

Post a Comment

0 Comments