banner

പ്രണയിനികളുടെ കൊലപാതകത്തിൽ നീതി; ദുരഭിമാനകൊലയിൽ യുവതിയുടെ സഹോദരന് വധശിക്ഷ വിധിച്ച് കോടതി!

ചെന്നൈ : കടലൂരിൽ നടന്ന ദുരഭിമാനക്കൊലക്കേസിൽ പതിനെട്ട് വർഷങ്ങൾക്കിപ്പുറം നീതി. കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരന് വധശിക്ഷ. വിരുതാചലം കുപ്പനത്തം പുതുകോളനി നിവാസികളായ മുരുകേശൻ (25), ഭാര്യ കണ്ണകി (22) എന്നിവരാണ് പ്രണയിച്ചതിൻ്റെ പേരിൽ ക്രൂരമായ ദുരഭിമാനകൊലയ്ക്ക് ഇരയായത്.  

കേസിൽ മറ്റ് പ്രതികളായ രണ്ട് പൊലീസുകാർക്കും പെൺകുട്ടിയുടെ പിതാവിനും ഇവർ ഉൾപ്പെടുന്ന 12 പ്രതികൾക്കും ജീവപര്യന്തം തടവും ശിക്ഷ വിധിക്കും. ഉന്നത ജാതിക്കാരിയായ കണ്ണകിയും പട്ടിക ജാതിക്കാരനായിരുന്ന മുരുകേശനും തമ്മിൽ പ്രണയത്തിലായിരുന്നു. എതിർപ്പുകൾക്കൊടുവിൽ  2003 മേയ് അഞ്ചിന് ഇരുവരും വിവാഹം കഴിച്ചു. കണ്ണകിയുടെ അച്ഛനായ ദുരൈസാമിയായിരുന്നു അക്കാലത്ത് ഗ്രാമത്തലവൻ ഇവർ കൊലവിളിയുമായി രംഗത്തെത്തിയതോടെ വിഴുപ്പുറത്തെ ബന്ധുവീട്ടിലാണ് പ്രണയിനികൾ താമസിച്ചിരുന്നത്. പിന്നീട് പ്രതികൾ സംഘം ചേർന്ന് ദമ്പതികളെ കാറിൽ കയറ്റുകയും അടുത്തുള്ള ശ്മശാനത്തിലേക്ക് വിളിച്ചു കൊണ്ട് ശരീരത്തിലെ തുറന്ന ഭാഗങ്ങളിലൂടെ ഉള്ളിലേക്ക് വിഷദ്രാവകമൊഴിച്ച് അതിക്രൂരമായി കൊലപ്പെടുത്തി.

സ്ഥലത്തെ പൊലീസുദ്യോഗസ്ഥരുടെ മൗന സമ്മതത്തോടെയാണ് കൊലപാതകം അരങ്ങേറിയത്. ശേഷം പൊലീസ് സംഭവം മൂടിവെക്കാൻ കിടഞ്ഞ് ശ്രമിച്ചെങ്കിലും തുടരെ മുരുകേശൻ്റ ബന്ധുക്കൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കണ്ണകിയുടെ പിതാവ്, സഹോദരൻ, കുടുംബാംഗങ്ങൾ ഉൾപ്പെടെ 15 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബന്ധുക്കളുടെ ആവശ്യപ്രകാരം 2004ൽ കേസന്വേഷണം സി.ബി.ഐക്ക് കൈമാറിയിരുന്നു. 81 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു. കണ്ണകിയുടെ സഹോദരൻ മരുതുപാണ്ടിയെ തൂക്കിലേറ്റാൻ ജഡ്ജി ഉത്തമരാജ വിധിച്ചു. പിതാവ് ദുൈരസാമി, പൊലീസ് ഇൻസ്പെക്ടർ തമിഴ്മാരൻ, റിട്ട. ഡിവൈ.എസ്.പി ചെല്ലമുത്തു ഉൾപ്പെടെ 12 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. രണ്ടുപേരെ വെറുതെ വിട്ടു.

Post a Comment

0 Comments