banner

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ, കൊല്ലത്ത് റിസോർട്ടുടമയും ഇടനിലക്കാരനും അറസ്റ്റിൽ

കൊല്ലം : പതിനഞ്ചുകാരിയായ സ്കൂള്‍ വിദ്യാർഥിനിയെ പ്രലോഭനത്തിൽ കുടുക്കി പീഡനത്തിനായി എത്തിച്ചു നൽകിയ ഇടനിലക്കാരനെയും റിസോര്‍ട്ടുടമയെയും പൊലീസ് പിടികൂടി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടിക്കട സ്വദേശി രാഹുലടക്കം രണ്ടുപേര്‍ പൊലീസ് പിടിയിലായിരുന്നു. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍നിന്നാണ് ഇവരെ പൊലീസ് സംഘം പിടികൂടിയത്.

റിസോര്‍ട്ട് ഉടമയായ തിരുവനന്തപുരം വര്‍ക്കല വില്ലേജില്‍ കരുനീലക്കോട് ദിലി ദിന്‍സ് വീട്ടില്‍ ദിനകര്‍ (54), ഏജൻറായി പ്രവര്‍ത്തിച്ച തിരുവനന്തപുരം വര്‍ക്കല പനമുട്ടം വീട്ടില്‍ ഷിമ്പു എന്ന റഫീക്ക് (30) എന്നിവരാണ് പൊലീസ് സംഘത്തിൻ്റെ പിടിയിലായത്. 

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് റിസോർട്ടിലേക്ക് എത്തിച്ചത് എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം മയ്യനാട് കൂട്ടിക്കട സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ സ്വഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ട മാതാവ് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് സംഭവം പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് മാതാവ് പെൺകുട്ടിയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.

വര്‍ക്കലയില്‍നിന്നാണ് റിസോർട്ടുടമയും ഇടനിലക്കാരനും പിടിയിലായത്. കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ആര്‍. രതീഷിെൻറ നേതൃത്വത്തില്‍ എസ്.ഐമാരായ രജീഷ്, രാജ്‌മോഹന്‍ സി.പി.ഒമാരായ രാജഗോപാല്‍, ശ്രീകൃഷ്ണ, വിനോദ്, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.



Post a Comment

0 Comments