banner

മണ്ണെടുത്ത കുഴികളിൽ മുങ്ങിത്താഴ്ന്ന് വിദ്യാർത്ഥികൾ, വാളയാർ ഡാമിൽ കുളിക്കുന്നതിനിടെ കാണാതായ മൂവരുടെയും മൃതദേഹം കണ്ടെത്തി


പാലക്കാട് / വാളയാർ : വാളയാർ ഡാമിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന മൂന്ന് വിദ്യാർത്ഥികളുടേയും മൃതദേഹം കണ്ടെത്തി. പൂർണ്ണേഷ് 16, ആന്റോ 16, സഞ്ജയ് കൃഷ്ണൻ 16 എന്നിവരുടെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളാണ് മൂവരും. 

ഇന്നലെ പകൽ ഒന്നരയോടെയാണ് അഞ്ചംഗ സംഘം വാളയാർ ഡാമിലെത്തിയത്. ഡാമിലെ തമിഴ്‌നാട് പിച്ചനൂരിലേക്കുള്ള ഭാഗത്താണ് അഞ്ചംഗസംഘം കുളിക്കാൻ ഇറങ്ങിയത്. ആദ്യം ഒഴുക്കിൽ അകപ്പെട്ട സഞ്ജയ് കൃഷ്ണയെ രക്ഷിക്കാൻ ശ്രമിക്കവേ പൂർണേഷും ആന്റോ ജോസഫും അപകടത്തിൽ പെടുകയായിരുന്നു. മണലെടുത്ത കുഴികളിലേക്കാവാം മൂവരും  മുങ്ങിത്താഴ്ന്നത് എന്നാണ് നിഗമനം.

കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്‌സ് യൂണിറ്റും സ്‌കൂബ സംഘവും എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. മഴയുള്ള കാലാവസ്ഥയും തിരച്ചിലിന് തിരിച്ചടിയായിരുന്നു. ഇന്ന് രാവിലെ പൂർണേഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെ ആന്റോയുടെയും സഞ്ജയ് കൃഷ്ണയുടേയും മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.

കോയമ്പത്തൂർ മളമച്ചാൻപെട്ടി ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ പോളിടെക്‌നിക്ക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഒന്നാം വർഷ
വിദ്യാർത്ഥകളാണ് ഇവർ.

Post a Comment

0 Comments