banner

ഒരായുസിൻ്റെ സ്വപ്നമായി ഒരു വീട്, ഒടുവിൽ വീടിൻ്റെ പാലുകാച്ചല്‍ ചടങ്ങിന്റെ തലേദിവസം വീട്ടമ്മ മരിച്ചു.

തിരുവനന്തപുരം : വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ തലേദിവസം വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ ടി.സി 12/1016ല്‍ സജിതകുമാരി (മോളി-49) ആണ് മരിച്ചത്. വ്യാഴാഴ്ച നടക്കാനിരുന്ന പാലുകാച്ചലിന് മുമ്പ് വീട് വൃത്തിയാക്കാന്‍ എത്തിയ സജിത ഇലക്‌ട്രിക് വയറില്‍നിന്ന് ഷോക്കേറ്റ് തെറിച്ച്‌ വീഴുകയായിരുന്നു. ബുധനാഴ്ച രാവിലെ 10.15ഓടെയായിരുന്നു സംഭവം. വീട് പണി പൂര്‍ത്തിയായിരുന്നില്ല.

വൈദ്യുതീകരണ ജോലികള്‍ രാത്രിയും നടന്നിരുന്നു. ശേഷിക്കുന്ന പണികള്‍ പൂര്‍ത്തിയാക്കാന്‍ മക്കളും ജോലിക്കാരും എത്തിയപ്പോഴാണ് സജിത വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചോര്‍ന്നൊലിക്കുന്ന പഴയ വീട്ടില്‍നിന്ന് മാസങ്ങള്‍ക്കുമുമ്പാണ് സജിതയും മക്കളായ മിഥുനും മൃദുലും വാടകവീട്ടിലേക്ക് മാറിയത്.
ഇതിനിടയില്‍ സജിതയുടെ ഭര്‍ത്താവിന്റെ അമ്മയുടെ പേരിലുള്ള സ്ഥലത്ത് വീട് നിര്‍മാണം ആരംഭിച്ചു. സ്വന്തം പേരിലുള്ളതല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിച്ചില്ല. പക്ഷാഘാതവും ഹൃദയസംബന്ധമായ രോഗങ്ങളും ഉണ്ടായിട്ടും നിര്‍മാണജോലി വരെ ചെയ്താണ് സജിത രണ്ട് മക്കള്‍ക്കൊപ്പം വീടിന്റെ പണി ഏകദേശം പൂര്‍ത്തിയാക്കിയത്. 

വാടകവീട് ഒഴിയേണ്ട സമയമായതോടെ വ്യാഴാഴ്ച അടിയന്തരമായി പുതിയ വീട്ടിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു.
വീടിന് സമീപത്തെ റേഷന്‍ കടയിലാണ് സജിത ജോലി ചെയ്തിരുന്നത്. കൂലി കിട്ടുന്ന മുറയ്ക്കായിരുന്നു വീട് പണി. പകുതി ജോലിയും ചെയ്തത് അമ്മയും മക്കളും ചേര്‍ന്നാണ്. മരുന്ന് കമ്പനിയില്‍ റപ്രസെന്റെററ്റീവാണ് മിഥുന്‍. മൃദുല്‍ കൂലിപ്പണിക്കാരനാണ്. മരുമകള്‍: ദിവ്യ എസ്.എല്‍.



Post a Comment

0 Comments