banner

ന്യൂസ് അവറിലെ 'ചർച്ച' ചർച്ചയ്ക്കിരയായപ്പോൾ ഖേദം പ്രകടിപ്പിച്ച് മാധ്യമ പ്രവർത്തകൻ വിനു.വി.ജോൺ

കൊല്ലം : ജനപ്രതിനിധികളെ അപമാനിച്ചെന്ന് ആരോപണം. ഖേദം പ്രകടിപ്പിച്ച് വിനു. ''ചർച്ചയിൽ താൻ നടത്തിയ പദപ്രയോഗങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു" എന്ന് മാധ്യമ പ്രവർത്തകൻ വിനു.വി.ജോൺ. കഴിഞ്ഞ ദിവസം എഷ്യാനെറ്റിലെ വിവാദ ന്യൂസ്‌ അവർ ചർച്ചയിൽ ജനപ്രതിനിധികളെ വിനു അപമാനിക്കുന്നെന്നും എന്നാൽ ചർച്ചയിൽ കഴമ്പുണ്ടെന്നും എങ്കിലും പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നെന്നും ചൂണ്ടികാട്ടി മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ.പി ബാസ്കർ ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്ക് വെച്ചിരുന്നു. ഇത് പ്രസ്താവിച്ചു കൊണ്ടാണ് വിനുവിൻ്റെ ഖേദം പ്രകടനം.

ഏഷ്യാനെറ്റ് ന്യൂസിൻ്റെ ന്യൂസ് അവർ ചർച്ചയിൽ ''നിയമസഭയിലെ തെമ്മാടികൾ" എന്ന തലക്കെകെട്ടിൽ നിയമസഭയിലെ കയ്യാങ്കളി വിഷയം ചർച്ച ചെയ്തിതിരുന്നു ഇതിൽ പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടി നിരവധി മാധ്യമ പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും, അപമാനകരമെന്ന് ഇടതുപക്ഷവും ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്നതാണ് ഇന്നലത്തെ ന്യൂസ് അവർ ചർച്ചയിൽ വിനുവിൻ്റെ ഖേദ പ്രകടനം.

ഈ ചർച്ചയിൽ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ വി.ശിവൻകുട്ടിയെ വിനു. രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. തുടർന്ന് ഇന്ന് വിനുവിന് പരോക്ഷമായി  മറുപടി നൽകി ശിവൻകുട്ടിയും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദവുമായി വിനു എത്തിയത്.

വിനു വി ജോണിൻ്റെ വാക്കുകൾ :
 'നിയമസഭാ അംഗങ്ങളെക്കുറിച്ച് നടത്തിയ ചില പദപ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്ന് എനിക്ക് ഗുരുതുല്യനും പ്രശസ്ത മാധ്യമപ്രവർത്തകനുമായ ശ്രീ ബിആർപി ഭാസ്‌ക്കർ എന്നോട് പറഞ്ഞു. ആ ചർച്ചയിലെ ആശയങ്ങൾക്ക് പൂർണപിന്തുണ നൽകി കൊണ്ട് അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലും ഇതേ കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ചില ജനപ്രതിനിധികളും എന്റെ അഭ്യുദയകാംക്ഷികളും ഇക്കാര്യം സൂചിപ്പിച്ച് പിന്നീട് സംസാരിക്കുകയും ചെയ്തു. അവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും എല്ലാ അർത്ഥത്തിലും ഞാൻ ഉൾക്കൊള്ളുന്നു. അതുകൊണ്ട് നിയമസഭാ അംഗങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും പദപ്രയോഗങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.'

അതേസമയം, ഗുരുവും അയ്യങ്കാളിയുമൊക്ക പുരോഗമന ആശയങ്ങളാൽ ഉഴുതു മറിച്ച ഇടമാണ് നമ്മുടെ കേരളമെന്നും. ഉത്തരേന്ത്യൻ മാതൃകയിലെ ഖാപ്പ് പഞ്ചായത്ത് എന്നത് പോലെ ചില മാധ്യമ ജഡ്ജിമാർ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കുമെന്നും. എന്നാൽ ആ ആക്രോശം ജനം കേട്ടിരുന്നേൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ലെന്നും. ഒന്നിനേയും മാനിക്കുന്നില്ലെങ്കിൽ ജനവിധിയെ എങ്കിലും മാനിക്കണം എന്നും മന്ത്രി വി.ശിവൻകുട്ടി വിനുവിനെതിരെ പരോക്ഷമായി തുറന്നടിച്ചു.

തങ്ങൾ ഓട് പൊളിച്ചിറങ്ങി വന്നവരല്ലെന്നും. മറിച്ച് ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണെന്നും. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടിൽ നീതിയും നിയമവുമുണ്ട്. കോടതികൾ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

''ഒന്നോർക്കുന്നത് നന്നായിരിക്കും. കേരളത്തിലെ ജനം ഇതെല്ലാം കാണുന്നും കേൾക്കുന്നുമുണ്ട്. ബാർക്കിന്റെ ഏതാനും മീറ്ററിൽ ഏതാനും പേർ കാണുന്നുണ്ട് എന്ന കണക്കുനിരത്തുന്നവർക്ക് എതിരാണ് ജനവിധി. വിചാരണ ചെയ്യാൻ നിങ്ങൾക്കാര് അവകാശം തന്നു എന്ന് ചോദിച്ചതിനാണ് ഒരു മാധ്യമ പ്രവർത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നത്. പൊതുമണ്ഡലത്തിൽ ഉള്ളവരെ അധിക്ഷേപിക്കുന്ന നടപടി കുറച്ചു കാലമായി ഉണ്ട്. ആളുകളുടെ മേൽ കരിവാരി തേക്കുന്ന ഏർപ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ ഫോണിൽ അറിയിച്ചിട്ടുണ്ട്. ഒരു കാര്യം വ്യക്തമാക്കാം, കോട്ടിട്ട ചില സാറന്മാർ വിചാരിച്ചാലൊന്നും ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ച തടയാനാവില്ല.'' അത് കാലം തെളിയിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.

മാത്രമല്ല, അന്നത്തെ വിവാദ ചർച്ചയിൽ നുരഞ്ഞ് പൊങ്ങിയ സന്ദേശം ശരിയായിരുന്നുവെന്നാണ് ഇന്ന് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. നാടകീയ രംഗങ്ങളായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയ്ക്കിടെ ഉണ്ടായത്. ന്യൂസ് അവർ ചർച്ചക്കിടെ ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠൻ വിനുവിനെതിരെ  ഭീഷണി മുഴക്കിയതായി വിനു തന്നെ ആരോപിച്ചിരുന്നു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ഇത് വാർത്തയാക്കാതിരുന്നത് എഷ്യാനെറ്റിലെ ഗ്രൂപ്പിസത്തെക്കുറിച്ച് ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

Post a Comment

0 Comments