banner

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം, കണ്ണനല്ലൂരിൽ സഹോദരങ്ങൾ അറസ്റ്റിൽ

കണ്ണനല്ലൂർ : അക്രമം ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരങ്ങളായ യുവാക്കാൾ പോലീസ് പിടിയിലായി. തൃക്കോവിൽവട്ടം ചേരിക്കോണം സൗമ്യാ ഭവനിൽ രാജു മകൻ രാജീവ് (40), സഹോദരനായ സജീവ് (38) എന്നിവരാണ് പോലീസ് പിടിയിലായത്. 

ചേരിക്കോട് സ്വദേശിയായ വേണുവിന്റെ മകൻ ഉണ്ണിക്കാണ് കുത്തേറ്റത്. ഉണ്ണിയും കൂട്ടുകാരും വൈകുന്നേരങ്ങളിൽ പ്രതിയായ സജീവിന്റെ വീടിന്റെ സമീപം തമ്പടിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും മുമ്പ് സജീവ് വിലക്കിയിരുന്നു. 

കഴിഞ്ഞ ദിവസം സജീവും ഭാര്യയുമായുണ്ടായ വഴക്കിനിടെ ഇടപെട്ട് ഉണ്ണിയെ സജീവ് മർദ്ദിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ രാത്രി വീടിനടുത്ത് എത്തിയ യുവാവിനേയും കൂട്ടുകാരനേയും സഹോദരങ്ങളായ പ്രതികൾ തടഞ്ഞ് നിർത്തി. പരസ്പരമുള്ള വക്കേറ്റത്തെ തുടർന്ന് സജീവ് കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഉണ്ണിയുടെ വാരിയെല്ലിന് സമീപം ആഴത്തിൽ കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. 

സംഭവത്തിൽ ഉണ്ണിയുടെ പിതാവിനും സുഹൃത്തിനും പരിക്കേറ്റിരുന്നു. ഉണ്ണി പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 

കണ്ണനല്ലൂർ സബ്ബ് ഇൻസ്പെക്ടർമാരായ സജീവ്, ഡി, തുളസീധരൻപിളള, എ.എസ്സ്.ഐ മെൽവിൻ റോയി, ജോസ്, സി.പി.ഓ മാരായ സുധ, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

Post a Comment

0 Comments