banner

ഓട്ടോഡ്രൈവർക്ക് വധഭീഷണി, തോക്കുമായി നഗരമധ്യത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് അറസ്റ്റിലായി; സംഭവം പുനലൂരിൽ

പുനലൂർ : നഗരമധ്യത്തിൽ തോക്കുമായി എത്തി ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ യുവാവ് അറസ്റ്റിലായി. പേപ്പർ മില്ലിന് സമീപം ഷാജി സദനത്തിൽ റിജോ മോനെയാണ് (20) പുനലൂർ എസ്ഐ ശരലാലിൻ്റെ നേതൃത്വത്തിലുള്ള പുനലൂർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

"ആദ്യമെത്തി ഓട്ടോഡ്രൈവറെ തിരക്കി, ആൾ സ്ഥലത്ത് ഇല്ലെന്ന് അറിഞ്ഞതോടെ മട്ട് മാറി കയ്യിലിരുന്ന തോക്കെടുത്ത് ഉയർത്തി ഓട്ടോഡ്രൈവർക്കെതിരെ എന്തൊക്കെയോ പറഞ്ഞു ".

മെനഞ്ഞാന്ന് (25/10/21) വൈകിട്ട് 4 മണിയോടെ ഇയാൾ ഒരു മോട്ടോർ സൈക്കിളിൽ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സൊസൈറ്റി റോഡിലുള്ള ഓട്ടോ സ്റ്റാൻഡിൽ എത്തി ഒരു ഓട്ടോഡ്രൈവറെ അന്വേഷിക്കുകയും തോക്ക് ഉയർത്തി വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. 

തുടർന്ന്, ഓട്ടോഡ്രൈവർമാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇവിടെ എത്തിയപ്പോഴേക്കും ഇയാൾ മോട്ടോർസൈക്കിളിൽ രക്ഷപ്പെട്ടതായി വിവരം ലഭിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി സമീപത്തെ കടകളിലെ സിസിടിവി കളും മറ്റും പരിശോധിച്ച പോലീസ് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സഹായത്തോടെ ഇയാൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു.

പുനലൂർ ഡിവൈഎസ്പി ബി.വിനോദിൻറെയും ഇൻസ്പെക്ടർ ബിനു വർഗീസിൻറെയും നിർദ്ദേശാനുസരണം അന്വേഷണം ഊർജിതമാക്കിയ പോലീസ് 26 തീയതി ഉച്ചയോടെ ഇയാളെ തിരിച്ചറിഞ്ഞു പിടികൂടി തോക്ക് പിടിച്ചെടുത്തു.

പരിശീലനത്തിനും മറ്റും ഉപയോഗിക്കുന്ന എയർഗൺ ആണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറോടുള്ള മുൻ വിരോധമാണ് ഭയപ്പെടുത്തി വധഭീഷണി മുഴക്കാൻ

Post a Comment

0 Comments