banner

ബസന്ത് ബാലാജിക്ക് ഹൈക്കോടതി ജഡ്ജിയായി നിയമനം

എറണാകുളം : കേരള ഹൈക്കോടതി  അഭിഭാഷകൻ ബസന്ത് ബാലാജിയെ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമനം നൽകി കേന്ദ്രസർക്കാർ ഉത്തരവ്. രാഷ്ട്രപതിയുടെ അംഗീകാരത്തെ തുടർന്ന് ബസന്ത് ബാലാജിയെ നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2006 ലെ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ സീനിയർ ഗവ. പ്ലീഡർ ആയിരുന്നു. കേരള ഫിനാൻഷ്യൽ കോർപറേഷൻ സ്‌റ്റാൻഡിങ്‌ കോൺസൽ ആയി ചുമതല വഹിച്ചിട്ടുണ്ട്‌. എട്ട് പേരെ കൂടി വിവിധ ഹൈക്കോടതികളില്‍ ജഡ്‌ജിമാരായി നിയമിച്ച്‌ ഉത്തരവായി.

ഹൈക്കോടതി ജഡ്ജിയും വനിത കമ്മീഷൻ ചെയർപേഴ്സനുമായിരുന്ന പരേതയായ ഡി. ശ്രീദേവിയുടെയും യു. ബാലാജിയുടെയും മകനായി 1972ലാണ് ജനനം. തിരുവനന്തപുരം ലൊയോള സ്കൂൾ, മാർ ഇവാ നിയോസ് കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി 1995ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. കേരള സർവകലാശാലയിൽനിന്ന് ബിസിനസ് ലോയിൽ മാസ്റ്റർ ബിരുദം നേടി. 1998 വരെ തിരുവനന്തപുരത്തെ കോടതികളിൽ പ്രാക്ടീസ്. തുടർന്ന് ബസന്ത് ൈഹകോടതിയിലേക്ക് പ്രാക്ടീസ് മാറ്റി.

2011 മുതൽ സ്വതന്ത്രനായി പ്രാക്ടീസ് ആരംഭിച്ച ബസന്ത് ലാൻഡ് അക്വിസിഷൻ, മോട്ടോർ വാഹനം, ഭരണഘടന, കോൺട്രാക്ട്, മാട്രിമോണിയൽ, സിവിൽ നിയമങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ പ്രാവീണ്യം തെളിയിച്ചു.

സെപ്റ്റംബർ ഒന്നിനാണ് ഹൈക്കോടതി കൊളീജിയം ബസന്തിെൻറ പേര് ജഡ്ജിയായി ശുപാർശ ചെയ്തിരുന്നു.

വീട്ടമ്മയായ സിമ്മി പൊട്ടങ്ങാടനാണ് ഭാര്യ. എൽഎൽബി വിദ്യാർഥിനി ആനന്ദിക ബസന്ത്, പ്ലസ് ടു വിദ്യാർഥി സാരംഗ് ബസന്ത് എന്നിവർ മക്കൾ.

Post a Comment

0 Comments