banner

ബിനീഷ് കോടിയേരി തിരുവനന്തപുരത്ത്, ആദ്യം കുടുംബത്തെ കാണട്ടേയെന്ന് പ്രതികരണം

തിരു. : സത്യം എല്ലാ കാലത്തും മറച്ചുവയ്ക്കാനാകില്ല, ഒരു നാൾ അത് മറനീക്കി പുറത്ത് വരും. ആദ്യം താൻ അച്ഛനെയും കുടുംബത്തെയും കാണട്ടേയെന്നും കൂടുതൽ പ്രതികരണം പിന്നീടെന്നും ബിനീഷ് കോടിയേരി. ബിനീഷിനെ വരവേൽക്കാൻ നിരവധി ഇടതു പക്ഷ പ്രവർത്തകരും  സുഹൃത്തുകളുമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഇപ്പോൾ നന്ദി പറയാനുള്ളത് കോടതിയോടാണെന്നും സത്യത്തെ മൂടിവയ്ക്കാൻ കാലത്തിനാവില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണകേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായി ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങൾ മറുപടി പറയുകയായിരുന്നു അദ്ദേശ്യ. ഭീഷണിക്ക് വഴങ്ങാത്തതിൻ്റെ പേരിലാണ് താൻ ഇത്രയും കാലം ജയിലിൽ കിടക്കേണ്ടി വന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വൈകിയാണെങ്കിലും നീതി ലഭിച്ചു. കോടതിയോട് നന്ദിയെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു.

ഈ ഘട്ടത്തിലും തന്നിൽ വിശ്വാസം നൽകി പിന്തുണച്ചവരോടെല്ലാം നന്ദിയുയെന്നും. ഒരു വർഷത്തിന് ശേഷമാണ് മോചനം നേടിയത് ആദ്യം അച്ഛനേയും ഭാര്യയേയും മക്കളേയും കാണാണമെന്നും പറഞ്ഞു. തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പറയാനുള്ളതെല്ലാം പറയുമെന്നും വ്യക്തമാക്കിയ ശേഷമാണ് വിമാനത്താവളത്തിൽ നിന്നും മരുതംകുഴിയിലെ വീട്ടിലേക്ക് പോയത്.

ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെ രാത്രി എട്ടരയോടെയാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകൾ പറയാൻ തയാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു.

ബിജെപിയാണ് ഇതിനു പിന്നിലെന്നും ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണെന്നുമാണ് ബിനീഷിന്റെ ആരോപണം. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കേരളത്തിൽ എത്തിയ ശേഷം വെളിപ്പെടുത്തുമെന്ന് ബിനീഷ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.

Post a Comment

0 Comments