banner

കൊല്ലത്ത് പശുവിനെ പീഡിപ്പിച്ചു കൊന്നു, സമീപത്തെ ക്ഷേത്ര വഞ്ചി കുത്തിത്തുറന്നു; പ്രതിക്കായി അന്വേഷണം ഊർജ്ജിതം

കൊല്ലം : ഇരവിപുരത്ത് പശുവിനെ പീഡിപ്പിച്ചു കൊന്നതായി സംശയം. ആരോപണത്തെ തുടർന്ന് ഇരവിപുരം പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി. സമാനമായ പീഡന സംഭവം ഈ പരിധിയിൽ  മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് കാര്യമായ അന്വേഷണം നടന്നില്ലെന്നും ആരോപണമുണ്ട്.

ഇരവിപുരം പനമൂട് തൊണ്ടറിൽ ജയചന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നും പറമ്പിൽ പലയിടങ്ങളിലായിട്ടാണ് നിരവധി പശുക്കളെ വളർത്തുന്ന ജയചന്ദ്രൻ പശുക്കളെ കെട്ടാറുള്ളത് കഴിഞ്ഞ ദിവസവും പശുവിനെ ഇതുപോലെ കെട്ടിയ ജയചന്ദ്രൻ പിന്നീട് നോക്കുമ്പോൾ കാണുന്നത് തെങ്ങിൻ്റെ ഒരു വശത്തായി കഴുത്തോട് ചേർത്ത് കെട്ടിയ പശുവിനെയാണ്. പരിശോധനയിൽ ആരോ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയതാണെന്ന് മനസ്സിലാവുകയും സംഭവ വിവരം പൊലീസിൽ അറിയിക്കുകയും ചെയ്യുകയായിരുന്നു.

അന്വേഷണത്തിൽ സമാനമായ രീതിയിൽ സമീപത്തെ ജോസഫിൻ്റെ പശുവിനെയും ഇത്തരത്തിൽ മറ്റൊരിടത്ത് കഴുത്ത് ചേർത്ത് അഴിച്ചു കെട്ടിയതായി കണ്ടെത്തി. തുടർന്ന് വെറ്റിനറി സർജറി നേതൃത്വത്തിൽ പശുവിനെ ശരീരം പോസ്റ്റ്മോർട്ടം നടത്തി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

അതേസമയം, പനമൂട് ദേവി ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടന്നതായി പരാതി ലഭിച്ചു. ക്ഷേത്രത്തിൽ മോഷണം നടത്തിയതിൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ക്യാമറകൾക്ക് കേടുപാടുകൾ വരുത്താനും പ്രതി ശ്രമിച്ചിട്ടുണ്ട്. ആയതിന്മേലും അന്വേഷണം ആരംഭിച്ചു. 

Post a Comment

0 Comments