banner

ഹോം വർക്ക് ചെയ്തില്ല, ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സ്വകാര്യ സ്കൂൾ അധ്യാപകൻ തല്ലി കൊന്നു

ജയ്പൂർ : ഹോം വർക്ക് ചെയ്യാതെ സ്കൂളിലെത്തിയ വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചു കൊന്നു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപകനായ മനോജ് എന്നയാളാണ് അറസ്റ്റിലായത്. സന്ദീപ് വിഷ്ണോയ് എന്ന 13കാരനാണ് മർദ്ദനത്തെ തുടർന്ന് മരിച്ചത്.

കേസ് വിവാദമായതോടെ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോതസ് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. കുറ്റക്കാൾക്കെതിരെ നടപടിയെടുക്കാനും അതുപോലെ, സംഭവം നടന്ന സ്കൂളിന്റെ അംഗീകാരം റദ്ദാക്കാനും ബന്ധപ്പെട്ട അധികാരികൾക്ക് അദ്ദേഹം ഉത്തരവിട്ടു.

കേസുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിങ്ങനെ:
സ്വകാര്യ സ്കൂളിലെ അധ്യാപകനായ മനോജ് ഹോം വർക്ക് ചെയ്യാതെ സ്കൂളിലെത്തിയ സന്ദീപ് വിഷ്ണോയിയെ അടിക്കുകയായിരുന്നു. കുട്ടിയെ ദ്രോഹപരമായി മർദ്ദിച്ച മനോജ് കുട്ടി അബോധാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു . എന്നാൽ പിന്നാലെ ആശുപത്രിയിൽ വെച്ച് കുട്ടി മരിക്കുകയായിരുന്നു. 

കുറ്റാരോപിതനായ 35 വയസ്സുള്ള മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു. അബദ്ധത്തിലാണ് മർദ്ദിച്ചതെന്നാണ് മനോജിൻ്റെ വാദം, തുടർന്ന് വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായ അധ്യാപകനെ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

Post a Comment

0 Comments