banner

കൊല്ലത്ത് വനിത ഡോക്ടറെ ബസ് സ്റ്റാന്‍ഡില്‍ വച്ച് ആക്രമിച്ചയാള്‍ പോലീസ് പിടിയിലായി

കൊല്ലം : പൊതു സ്ഥലത്ത് വച്ച് അസഭ്യം വിളിച്ചതിനെ വിലക്കിയ വനിത ഡോക്ടറെ ആക്രമിച്ച് അപമര്യാദയായി പെരുമാറി അവര്‍ക്ക് മാനഹാനിയുണ്ടാക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ആദിച്ചനല്ലൂര്‍ മൈലക്കാട് പി.ഓയില്‍ മൂഴിയില്‍ ക്ഷേത്രത്തിന് സമീപം സുമേഷ് ഭവനില്‍ സുമേഷ് എന്നു വിളിക്കുന്ന ശബരി (31) ആണ് പോലീസ് പിടിയിലായത്. 

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അതിക്രമത്തിന് ഇരയായത്. കഴിഞ്ഞ ദിവസം സന്ധ്യക്ക് പരവൂരിലെ വീട്ടിലേക്ക് പോകുന്നതിന് കൊട്ടിയം ബസ് സ്റ്റാന്‍ഡില്‍ നിന്ന ഡോക്ടറെ ഇയാള്‍ അസഭ്യം വിളിക്കുകയായിരുന്നു. ഇതിനെ വിലക്കുകയും ആവര്‍ത്തിച്ചാല്‍ പോലീസിലറിയിക്കുമെന്നും ഡോക്ടര്‍ ഇയാളെ അറിയിച്ചു. ഇതില്‍ പ്രകോപിതനായ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന ചെയിന്‍ ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. മുഖത്തും ചുമലിലും പരിക്കേറ്റ് ഡോക്ടര്‍ ചികിത്സ തേടി. 

സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘം പ്രതിയെ സ്ഥലത്ത് നിന്നും പിടികൂടി. കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍ എം.സി, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനൂപ് മോന്‍, ഷിഹാസ്, അഷ്ടമന്‍ പി.ജി, എ.എസ്സ്.ഐ സുനില്‍കുമാര്‍.എ, സി.പി.ഒ മാരായ ബിജൂ, അനൂപ്, സാം.ജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.  



Post a Comment

0 Comments