banner

ഓഹരി ആവശ്യപ്പെട്ട് വഴക്ക്; ഭാര്യയുടെ വീടിന് തീയിട്ട യുവാവ്, കൊല്ലത്ത് പൊലീസ് പിടിയിലായി

കൊല്ലം : കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ വീട് തീയിട്ട യുവാവ് പോലീസ് പിടിയിലായി. കല്ലുത്താഴം വാഴയ്ക്കല്‍ ക്ഷേത്രത്തിന് സമീപം വയലില്‍ പുത്തന്‍ വീട്ടില്‍ നിന്നും ക്ലാപ്പന വില്ലേജില്‍ വരവിള നെടുംകാട്ടുതറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വാമദേവന്‍ മകന്‍ ബിജൂ (36) ആണ് പോലീസ് പിടിയിലായത്. 

ഇയാളുടെ ഭാര്യ അമ്പിളിയുടെ വരവിള ഷാപ്പ് മുക്കിന് സമീപമുളള കുടുംബവീടാണ് ഇയാള്‍ തീയിട്ട് നശിപ്പിച്ചത്. നിരന്തരം ഇയാള്‍ ഭാര്യ മാതാപിതാക്കളോട് വീടിന്‍റെ ഷെയര്‍ ആവശ്യപ്പെടുമായിരുന്നു. കഴിഞ്ഞ ദിവസവും ഓഹരി ആവശ്യപ്പെട്ട് ഇയാള്‍ വീട്ടിലെത്തി വഴക്കിട്ടു. ഷെയര്‍ ഉടന്‍ നല്‍കാന്‍ സാധ്യമല്ലായെന്ന് ഭാര്യാമാതാവ് അറിയിച്ച വിരോധത്തില്‍ ഇയാള്‍ പെട്രോള്‍ വാങ്ങി കൊണ്ട് വന്ന് വീടിന് തീയിടുകയായിരുന്നു. 

ഉദ്ദേശം 50000 രൂപായുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നുണ്ട്. ഇയാളുടെ ഭാര്യാ മാതാവ് നല്‍കിയ പരാതിയില്‍ ഇയാളെ പോലീസ് സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു. ഓച്ചിറ ഇന്‍സ്പെക്ടര്‍ വിനോദ്.പിയുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിയാസ്.എല്‍, എ.എസ്.ഐ സന്തോഷ്, സി.പി.ഒ കനീഷ്., രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 

Post a Comment

0 Comments