banner

പ്രണയമുണ്ടെന്ന് സംശയം, 16കാരിയെ കൊലപ്പെടുത്തിയ ശേഷം ദഹിപ്പിച്ചു; അച്ഛനും അമ്മയും പിടിയിൽ

16 വയസ്സുകാരിയെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. ഇവർ പെൺകുട്ടിയുടെ ശരീരം ദഹിപ്പിക്കുകയും ചെയ്തു. ഹരിയാനയിലെ സോനിപത്ത്, ഗന്നൗറിന് സമീപത്തുള്ള  ഗ്രാമത്തിലാണ് സംഭവം.

പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മാതാപിതാക്കളാണ് 16 വയസ്സുകാരിയായ സ്വന്തം മകൾക്ക് വിഷം നൽകി കൊലപ്പെടുത്തിയതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയോടെ സംഭവത്തെക്കുറിച്ച് പ്രദേശിക വൃത്തങ്ങളിൽ നിന്ന് ഒരു ബീറ്റ് പോലീസ് ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയിരുന്നു തുടർന്ന് അദ്ദേഹം കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് എത്തിയെങ്കിലും പ്രതികളെന്ന് ആരോപിക്കുന്ന ദമ്പതികൾ കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി പുലർച്ചെ അഞ്ച് മണിയോടെ ഗ്രാമത്തിൽ വച്ച് തന്നെ പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതായി ഗന്നൂർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ  സുനിൽ കുമാർ പറഞ്ഞു.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്, പ്രാഥമിക ഘട്ടത്തിലെ നിഗമനം അനുസരിച്ച്  ദുരഭിമാനക്കൊലയാണെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് മകൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് പ്രതികൾ പറഞ്ഞതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ ഐപിസി സെക്ഷൻ 302 (കൊലപാതകം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരു ദിവസത്തേക്ക് റിമാൻ്റ് വിട്ടു.

Post a Comment

0 Comments