banner

18കാരിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്തു, നാല് പേർ അറസ്റ്റിൽ

മധ്യപ്രദേശ് : പതിനെട്ട്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പേർ അറസ്റ്റിൽ.
റാംപൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് നാല് പേരെ അറസ്റ്റ് ചെയ്തത്. ഈ സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ പതിനെട്ട് കാരിയാണ് ക്രൂരതയ്ക്ക് ഇരയായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ സെപ്തംബർ 28നാണ് പെൺകുട്ടിയെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചത്.ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ ഒക്‌ടോബർ 15ന് രാജ്‌കോട്ടിൽ നിന്നാണ് യുവതിയെ സംഘം അക്രമികളിൽ നിന്ന് രക്ഷപ്പെടുത്തിയത്.

തുടർന്ന്, ഒക്‌ടോബർ 15 ന് പെൺകുട്ടിയെ രക്ഷപ്പെടുത്താനെത്തിയ പോലീസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പ്രതികളെ ഒക്ടോബർ 20 ന് രാജ്‌കോട്ടിൽ നിന്നാണ് അന്വേഷണം സംഘം അറസ്റ്റ് ചെയ്ത്. 

ഭുര ജാതവ്, ലഖ്പതി ജാതവ്, വിനോദ് കുഷ്‌വ, സമീർ കുഷ്‌വ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പെൺകുട്ടി  തിരിച്ചറിഞ്ഞതായാണ് വിവരം. പ്രതികൾ മധ്യപ്രദേശിലെ മൊറേന സ്വദേശികളാണ്.

മാധ്യമപ്രവർത്തകരോട്  റാംപൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ, എസ് നിരഞ്ജൻ പറയുന്നത് ഇങ്ങനെ:
സെപ്തംബർ 28 നാണ് കാണാതായ പരാതി പൊലീസിന് ലഭിച്ചത്. അന്വേഷണത്തിൽ, അവസാനമായി ബന്ധപ്പെട്ട ഫോണിന്റെ മൊബൈൽ ടവർ ലൊക്കേഷൻ മധ്യപ്രദേശിലെ ശിവപുരിയിൽ നിന്ന് രാജ്കോട്ടിലേക്ക് മാറിയതായി കണ്ടെത്തി. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ഗുജറാത്തിലേക്ക് മാറി.

തട്ടിക്കൊണ്ടുപോയ ശേഷം ഇരയെ ശിവപുരിയിലേക്ക് കൊണ്ടുപോയി, അവിടെ രണ്ട് പേർ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാല് പ്രതികളും ചേർന്ന് ഇരയെ പിന്നീട് രാജ്‌കോട്ടിലേക്ക് മാറ്റി.

Post a Comment

0 Comments