വിചാരണയ്‌ക്കായി ഈ കേസിൽ ഒരു വര്‍ഷത്തോളം സമയമെടുത്തിരുന്നു. അളന്ന് മുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി കുറ്റക്കാരെ വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ പൊലീസിന് കോടതിക്ക് മുന്നിൽ ഹാജരാക്കാൻ കഴിഞ്ഞങ്കിലും ആദ്യഘട്ടത്തിലെ തെളിവിൻ്റെ അഭാവം മൂലമാണ് വിചാരണാ കാലാവധി നീണ്ടു പോയത്.
കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പ്രഖ്യാപനം നടത്തുക. രാജ്യത്തെ തന്നെ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വതകള്‍ നിറഞ്ഞ കേസിലാണ് നാളെ കോടതി വിധി പ്രഖ്യാപിക്കുക. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് വിധി പ്രഖ്യാപനത്തിനൊരുങ്ങുന്നത്.
0 تعليقات