banner

മയിലിനെ വേട്ടയാടിപ്പിടിച്ച ശേഷം കൊലപ്പെടുത്തി; സംഭവത്തിൽ വികാരിയച്ഛൻ അറസ്റ്റില്‍

തൃശൂര്‍ : ദേശീയപക്ഷിയും വന്യജീവി പട്ടികയിലുള്ളതുമായ മയിലിനെ വേട്ടയാടിപ്പിടിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പള്ളി വികാരി അറസ്റ്റില്‍. രാമവര്‍മ്മപുരം വിയ്യാനിഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരൻ (65) ആണ് തൃശൂര്‍ ഫ്‌ളയിങ് സ്‌ക്വാഡിൻ്റെ പിടിയിിലായത്. റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലുള്ള സംഘമാണ് വികാരിയെ അറസ്റ്റ് ചെയ്തത്. 

വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരമാണ് മയിലുകളെ പിടിക്കുന്നതിൽ വിലക്കുള്ളത്. രണ്ട് മയിലുകളെ  വലയില്‍പ്പെടുത്തിയ വികാരി അതിനെ പിടികൂടിയ ശേഷം അടിച്ചു കൊലപ്പെടുത്തുകയും ഇതിൻ്റെ ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കേസ്. 

സെക്ഷന്‍ ഫോറസ്‌റ് ഓഫിസര്‍ എം.എസ്. ഷാജി, ബീറ്റ് ഫോറസ്‌റ് ഓഫിസര്‍മാരായ എന്‍.യു പ്രഭാകരന്‍, ഷിജു ജേക്കബ്, കെ. ഗിരീഷ്‌കുമാര്‍, ഫോറസ്‌റ് ഡ്രൈവര്‍ സി.പി. സജീവ് കുമാര്‍ എന്നിവരും പങ്കെടുത്തു. കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്‌ററ് സ്റ്റേഷന് കൈമാറി. സമീപകാലത്ത് മയിലുകള്‍ നാട്ടിന്‍ പുറങ്ങളിലെ കൃഷിയിടങ്ങളില്‍ എത്തി കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്.

Post a Comment

0 Comments