banner

നവവധു തൂങ്ങി മരിച്ച സംഭവത്തിൽ, ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ, ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ. ഗാർഹിക പീഡനത്തെ തുടർന്നാണ് യുവതിയുടെ ആത്മഹത്യയെന്ന് ആത്മഹത്യക്കുറിപ്പിൽ നിന്ന് പൊലീസിന് വ്യക്തമായതായി സൂചന ലഭിച്ചിരുന്നു.  
മോഫിയ പർവീൻ്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സുഹൈലും മാതാപിതാക്കളുമാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുയും അറസ്റ്റ് നടപടികളിലേക്ക് കടക്കുകയും ചെയ്തത്. 

ഇവരെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. മോഫിയയുടെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ ഇവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിരുന്നു. തുടർന്ന് ലഭിച്ച വിവരത്തേ തുടർന്നാണ് അറസ്റ്റ് എന്നാണ് ലഭ്യമാകുന്ന ഒടുവിലത്തെ വിവരം. കഴിഞ്ഞ ദിവസം കേസിൽ വീഴ്ച വരുത്തിയ സി.ഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്നും ഒഴിവാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. വകുപ്പ് തല നടപടിക്കും സാധ്യതയുള്ളതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെയാണ് എടയപ്പുറം സ്വദേശിനിയായ മോഫിയ പർവിൻ (21)നെ വീട്ടിലെ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.

Post a Comment

0 Comments