banner

പതിനാലുകാരനെ സംഘം ചേർന്ന് പീഡനത്തിന് ഇരയാക്കി, സംഭവത്തിൽ കോടതി ജഡ്ജി അറസ്റ്റിൽ

രാജസ്ഥാൻ : പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ ജഡ്ജി അറസ്റ്റിൽ. അഴിമതി വിരുദ്ധ കോടതി പ്രത്യേക ജഡ്ജി ജിതേന്ദ്ര സിങ്ങും ഇയാളുടെ ബന്ധുവും, സഹായിയുക്കുമെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്നലെ ജഡ്ജി അറസ്റ്റിലായത്. പിഡനത്തിനിരയായ കുട്ടിയുടെ മാതാവിൻ്റെ പരാതിയിലാണ് മൂവർക്കുമെതിരെ കൂട്ടബലാത്സംഗത്തിനും പോക്‌സോ വകുപ്പുകൾപ്രകാരം ഭരത്പുര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

കേസില്‍ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ജഡ്ജിക്കെതിരെ കഴിഞ്ഞ മാസം രാജസ്ഥാന്‍ ഹൈക്കോടതി  സസ്‌പെന്‍ഷൻ ഓർഡർ പുറപ്പെടുവിച്ചിരുന്നു. കേസിൽ ഉൾപ്പെട്ട ജഡ്ജിയുടെ സഹായികളായ രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജഡ്ജിയുടെ സ്റ്റെനോ അന്‍സുല്‍ സോണി, മറ്റൊരു ജോലിക്കാരനായ രാഹുല്‍ കത്താര എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവർ കേസെടുത്തതിന് പിന്നാലെ ഒളിവിലാണെന്നാണെന്നും പ്രതികളെ പിടികൂടാനുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ടെന്നീസ് കളിസ്ഥലത്തുവച്ചാണ് കുട്ടിയെ പിടിയിലായ ജഡ്ജി പരിചയപ്പെടുന്നത്. തുടർന്ന് മൂവരും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെട്ടത്. പരാതി നല്‍കിയാല്‍ കള്ളക്കേസില്‍ കുടുക്കുമെന്നും, ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ജഡ്ജി ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Post a Comment

0 Comments