banner

ഫോട്ടോ എടുത്തെന്ന് തെറ്റിദ്ധാരണ, കൊല്ലത്ത് ഗൃഹനാഥനേയും ഭാര്യയേയും ആക്രമിച്ച യുവാവ് പിടിയിൽ

കൊല്ലം : വീട്ടുമുറ്റത്ത് നിന്ന ഗൃഹനാഥനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഭാര്യയേയും ആക്രമിച്ച അയല്‍വാസിയായ യുവാവ് പോലീസ് പിടിയിലായി. ആലപ്പാട് വില്ലേജില്‍ ആലുംകടവ് വളാലില്‍ വീട്ടില്‍ വിജയന്‍ മകന്‍ സനീഷ് (26) ആണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. 

കഴിഞ്ഞ ദിവസം ഓച്ചിറയുളള ഇയാളുടെ ഭാര്യ വീട്ടില്‍ വച്ച് ഇയാളുടെ ഭാര്യാ മാതാവിന്‍റെ ഫോട്ടോ എടുത്തെന്ന തെറ്റിദ്ധാരണയില്‍ പ്രതിയും അയല്‍വാസികളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇത് ചോദിക്കാനെത്തിയ യുവാവ് അയല്‍ വീടിന്‍റെ മുറ്റത്ത് അതിക്രമിച്ച് കയറി അവിടെ നിന്ന അയല്‍വാസിയായ ഗൃഹനാഥനെ ആക്രമിക്കുകയായിരുന്നു. 

ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട് തടയാനായി ഓടിയെത്തിയ ഗൃഹനാഥയേയും അവര്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ പിടിച്ച് വലിച്ചും കൈകൊണ്ട് ദേഹത്ത് അടിച്ചും മാനഹാനി വരുത്തി. 

യുവതിയായ ഗൃഹനാഥ നല്‍കിയ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. കരുനാഗപ്പളളി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ ഷൈനൂ തോമസിന്‍റെ നേതൃത്വത്തില്‍ ഓച്ചിറ ഇന്‍സ്പെക്ടര്‍ വിനോദ്.പി സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിയാസ്.എല്‍, സുരേഷ് എ.എസ്സ്.ഐ സജികുമാര്‍.എം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 

Post a Comment

0 Comments