banner

പട്ടയത്തിനായി പതിനായിരം രൂപ, കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റൻ്റും പണവുമായി പിടിയിലായി

കൈക്കൂലി ആവശ്യപ്പെട്ട  വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റൻ്റും വിജിലൻസ് പിടിയിൽ. പരാതിക്കാരനിൽ നിന്ന് വാങ്ങിയ പതിനായിരം രൂപ ഉൾപ്പെടെയാണ് കാസർഗോഡ് ചീമേനി വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലൻസ് അറസ്റ്റ് ചെയ്തത്.

വില്ലേജ് ഓഫിസർ കെ.വി.സന്തോഷ്, വില്ലേജ് അസിസ്റ്റന്റ് കെ.സി.മഹേഷ് എന്നിവരാണ് വിജിലൻസിൻ്റെ പിടിയിലായത്. പട്ടയ ആവശ്യത്തിനായി വില്ലേജ് ഓഫിസിൽ എത്തിയ പരാതിക്കാരനോട് വില്ലേജ് ഓഫിസർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു

തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസിനെ അറിയിക്കുകയും അവരുടെ നിർദ്ദേശ പ്രകാരം അവർ നൽകിയ പണവുമായി വില്ലേജ് ഓഫിസിൽ എത്തുകയുമായിരുന്നു.
പണം കൈമാറുന്നതിനിടയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കാസർഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു വിജിലൻസ് നടപടി കൈകൊണ്ടത്.

Post a Comment

0 Comments