banner

കൊല്ലത്ത് ബസിൽ കിടന്നതിന് കണ്ടക്ടർ മർദ്ദിച്ചുവെന്ന് പരാതിപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു

ബസിൽ കിടന്നതിന് കെഎസ്ആർടിസി കണ്ടക്ടറുടെ മർദനേറ്റെന്ന് പരാതിപ്പെട്ട് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. കൊല്ലം സ്വദേശി എസ്.അനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 24-ന് വെമ്പായത്ത് വെച്ചാണ് അനിലിന് മർദനമേറ്റതെന്നാണ് കുടുംബത്തിന്റെ ആരോപണം. 

അവശനിലയിലായിരുന്ന അനി ബസിന്റെ സീറ്റിൽ കിടന്നുറങ്ങിയതായിരുന്നു. മദ്യപനെന്ന് കരുതി ചോദ്യം ചെയ്ത ബസ് കണ്ടക്ടറോട് രോഗിയാണെന്ന് പറഞ്ഞിട്ടും മോശമായി പെരുമാറിയെന്നാണ് ആരോപണം. വീട്ടിലെത്തി മുറിയിൽ കയറി കതകടച്ചതായുള്ള വിവരത്തെ തുടർന്ന്‌ ബന്ധുക്കളെത്തി കതക് പൊളിച്ച് അകടത്തു കടന്നപ്പോൾ അനി തൂങ്ങിയ നിലയിലായിരുന്നു. മർദനമേടത്തിൽ പരാതിനൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു.

Post a Comment

0 Comments