banner

കൊല്ലത്ത് ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി

ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഉത്തരേന്ത്യക്കാരനായ യുവാവിന് കഠിനതടവും പിഴയും ശിക്ഷ. മൂന്ന് വര്‍ഷം മുന്‍പ് കൊല്ലം കൊട്ടാരക്കരയില്‍ നടന്ന കേസിലാണ് കോടതി ശിക്ഷവിധിച്ചത്.

ഉത്തർപ്രദേശ് മോനിപൂർ സ്വദേശി നൂർമുഹമ്മദ് എന്ന 28 കാരനാണ് പ്രതി. വീട്ടിൽ അതിക്രമിച്ചു കടന്നതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും അഞ്ചു വർഷം വീതം കഠിന തടവും 15000 രൂപ വീതം പിഴയും, ബലാത്സംഗ ശ്രമത്തിന് മൂന്നുവർഷം കഠിന തടവും 15000 രൂപയും ഇങ്ങനെയാണ് കൊട്ടാരക്കര കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാകും. 2019 ഏപ്രിൽ 13ന് രാവിലെ പത്തിനാണ് കേസിനാസ്പദമായത് നടന്നത്. 

രണ്ടു പേരാണ് പുതപ്പു കച്ചവടത്തിനെത്തിയത്. ഗർഭിണിയായ യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുതപ്പ് വേണ്ടെന്ന് കച്ചവടക്കാരോട് ‌യുവതി പറഞ്ഞു. വാതിൽ ചാരി യുവതി അകത്തേക്കു പോകുന്നതിനിടെ വീട്ടിനുള്ളിലേക്കു കയറിയ നൂർമുഹമ്മദ് യുവതിയെ ആക്രമിക്കുകയായിരുന്നു. കുതറി രക്ഷപെട്ടോടിയ യുവതിയുടെ നിലവിളി കേട്ട് അടുത്തുളളവര്‍ എത്തിയപ്പോഴേക്കും നൂർമുഹമ്മദ് കടന്നുകളഞ്ഞു. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് വെട്ടിക്കവലയില്‍ നിന്ന് നൂര്‍ മുബമ്മദിനെ അന്ന് പിടികൂടിയത്.

Post a Comment

0 Comments