banner

സി.പി.എമ്മിനെ കൊലയാളി പാര്‍ട്ടിയായി മുദ്രകുത്താന്‍ ശ്രമം നടക്കുന്നതായി കെ.വി. കുഞ്ഞിരാമന്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ തന്നെ പ്രതിചേര്‍ത്തതുമായി ബന്ധപ്പെട്ട് പിന്നില്‍ വ്യക്തവും കൃത്യവുമായ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍. സി.പി.എമ്മിനെ കൊലയാളി പാര്‍ട്ടിയായി മുദ്രകുത്താന്‍ ശ്രമം നടക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന അജണ്ടയാണ് പലതുമെന്നും അദ്ദേഹം പറഞ്ഞു.

പെരിയ കേസില്‍ തന്നെ പ്രതി ചേര്‍ത്തത് വസ്തുതകളുടെ പിന്‍ബലമില്ലാതെയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ട് വന്നെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടേയില്ല. പ്രതികളെ പൊലീസിന് മുന്നില്‍ ഹാജരാക്കുകയാണ് ചെയ്തത്.

ഇന്നേവരെ ഒരു കേസില്‍പോലും ജാമ്യമില്ലാത്ത വകുപ്പ് പ്രകരം തനിക്കെതിരെ കേസെടുത്തിട്ടില്ല. ഒരുദിവസം പോലും ജയിലില്‍ കിടന്നിട്ടില്ല. ഇതുവരെയുള്ള രാഷ്ട്രീയ ജീവിതം പരിശോധിച്ചാല്‍ മനസിലാകും ഒരു ക്രിമിനല്‍ രാഷ്ട്രീയ പശ്ചാത്തലമുള്ള ആളേയല്ല ഞാന്‍. പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സി.ബി.ഐക്ക് മുന്നില്‍ അറിയാവുന്ന കാര്യങ്ങളെല്ലാം തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ ലക്ഷ്യങ്ങള്‍ കോണ്‍ഗ്രസിനും സി.ബി.ഐക്കുമുണ്ട്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പഞ്ചായത്തില്‍ ഇത്തരമൊരു സംഭവം നടക്കാന്‍ പാടില്ലായിരുന്നു. അതിനാല്‍, പ്രതികളെ പൊലീസിനുമുന്നില്‍ ഹാജരാക്കണമെന്നത് പാര്‍ട്ടിയുടെ ആവശ്യം കൂടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments