banner

ഏഴു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി; തട്ടിക്കൊണ്ട് പോയത് കളിക്കുന്നതിനിടെ

ഉത്തർപ്രദേശ് : മൊറാദാബാദില്‍ ഡിസംബര്‍ 22ാം തിയ്യതി വീടിനു മുന്നില്‍ കളിക്കുന്നതിനിടയില്‍ കാണാതായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വീട്ടില്‍നിന്ന് 2 കിലോമീറ്റര്‍ അകലെ കരിമ്പ് പാടത്തായിരുന്നു ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കിടന്നിരുന്നത്.

വെള്ളിയാഴ്ച വൈകീട്ട് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു. ശനിയാഴ്ചയായണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തട്ടിക്കൊണ്ടുപോകലും ബലാല്‍സംഗവും കൊലപാതകവും ചുമത്തി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോക്‌സൊയും ചുമത്തിയിട്ടുണ്ട്.

പച്ചക്കറിവ്യാപാരിയുടെ മൂന്നു മക്കളില്‍ ഇളയ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വീടിനു വെളിയില്‍ കൡക്കുന്നതിനിടയില്‍ കാണാതാവുകയായിരുന്നു. കുടുംബം ഇതുസംബന്ധിച്ച പരാതിയും നല്‍കി. രണ്ട് സംഘമായി പോലിസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വെള്ളിയാഴ്ച സമീപത്തെ ഒരു കര്‍ഷകന്‍ തന്റെ വയലിലേക്ക് പോയപ്പോള്‍ ഒരിടത്ത് ദുര്‍ഗന്ധമുള്ളതായി കണ്ടു. തുടര്‍ പരിശോധനയിലാണ് മൃതദേഹം കണ്ടത്. നടന്നത് തട്ടിക്കൊണ്ടുപോകലും ബലാല്‍സംഗവും ആണെന്ന് അഡീഷണല്‍ പോലിസ് സൂപ്രണ്ട് വിദ്യാ സാഗര്‍ മിശ്ര പറഞ്ഞു. മൃതദേഹത്തില്‍ ധാരാളം മുറിവുകളുണ്ട്. ചിലരെ സംശയിക്കുന്നുണ്ടെന്നും കേസില്‍ ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments