banner

കാട്ടുപന്നിയെന്ന് കരുതി യുവാവിനെ വെടിവച്ച് കൊന്നു; സംഭവത്തിൽ രണ്ട് പേർ പിടിയിൽ


വയനാട് : കാട്ടുപന്നിയെന്ന് കരുതി യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിലായി.വയനാട് ആണ് സംഭവം. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിൽ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. കാട്ടുപന്നിയാണെന്ന് കരുതിയാണ് പ്രതികൾ യുവാവിന് നേരെ വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നു. കോട്ടത്തറ സ്വദേശി ജയൻ ആണ് വെടിയേറ്റ് മരിച്ചത്. ഇയാൾക്കൊപ്പം വെടിയേറ്റ സുഹൃത്ത് ഷരുൺ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കാട്ടുപന്നിയെ തുരത്തുന്നതിനിടെയാണ് ഇരുവർക്കും വെടിയേറ്റത്ത്. തുടക്കത്തിൽ തോക്കിൽ തിര നിറയ്ക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതായിരിക്കാമെന്നായിരുന്നു പൊലീസ് നിഗമനം. എന്നാൽ ദൂരെ നിന്നുമാണ് ജയന് വെടിയേറ്റത് എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഇതോടെ പൊലീസ് ജയന്റെ കൂടെയുണ്ടായിരുന്ന ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവരെയും പ്രദേശവാസികളെയും ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് പ്രതികളെ കണ്ടെത്തിയത്. വെടിയേറ്റ് മരിച്ച ജയന്റെയും പരിക്കേറ്റ ഷരുണിന്റെയും ശരീരത്തിൽ നിന്ന് ഓരോ വെടിയുണ്ടകളാണ് കണ്ടെത്തിയത്.

Post a Comment

0 Comments