banner

കുട്ടികൾക്കുള്ള വാക്സിൻ ആറുമാസത്തിനുള്ളിൽ; ജനുവരി ഫെബ്രുവരി മാസങ്ങളിൽ ഒമിക്രോൺ തരംഗത്തിന് സാധ്യത

ജനുവരി ഫെബ്രുവരി മാസങ്ങളിൽ ഒമിക്രോൺ തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധർ. അതേ സമയം, കുട്ടികൾക്കുള്ള വാക്സിൻ ആറുമാസത്തിനുള്ളിൽ നൽകാൻ സാധിക്കും എന്ന് സെറം ഇന്സ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനെ വാല അറിയിച്ചു.
മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനാകും. നിലവിലെ വാക്സിനുകൾ ഒമിക്രോണിനെ തടയാൻ ഫലപ്രദമാണോ എന്ന ചർച്ച നടക്കുന്ന പശ്ചാത്തലത്തിലാണ് കുട്ടികൾക്ക് വാക്സിൻ നൽകുകയെന്ന സുപ്രധാന തീരുമാനം വരുന്നത്. ഇന്ത്യയിൽ രാജ്യാന്തര യാത്രകൾ നടത്താത്തതിൽ പോലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്തിനകത്ത് ജനുവരി ഫെബ്രുവരി മാസങ്ങളിൽ ഒരു തരംഗത്തിനു ഉള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല എന്നാണ് വിദഗ്ധാഭിപ്രായം.

Post a Comment

0 Comments