banner

അഞ്ചാലുംമൂട്ടിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം, ഒരാൾ പിടിയിൽ

അഞ്ചാലുംമൂട് : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ പനയം വില്ലേജിൽ പാമ്പാലിൽ ചേരിയിൽ ബിസ്മി മൻസിലിൽ അബു സുഫിയാനാണ് അഞ്ചാലുംമൂട് പൊലീസിൻ്റെ പിടിയിലായത്.

രണ്ടാം പ്രതിയായ അബു സുഫിയാൻ ഉൾപ്പെടുന്ന സംഘം  അക്രമത്തിനിരയായ പനയം കോവിൽമുക്കിനു സമീപം ശ്രീദേവി വിലാസം വീട്ടിൽ നിധീഷ് കുമാറിൻ്റെ  അനുജനെ ഇതേ കേസിലെ ഒന്നും, രണ്ടും പ്രതികളും മറ്റും ചേർന്ന് രണ്ടാഴ്ച മുമ്പ് അടിച്ചത് നിധീഷ് കുമാർ അബു സൂഫിയാനെ ഫോൺ ചെയ്ത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന് ഈ പ്രശ്നം പറഞ്ഞു തീർക്കാനെന്ന് പറഞ്ഞ് ഒന്നും രണ്ടും പ്രതികൾ ചേർന്ന് 31.12.2021 രാത്രി 10.30 മണിക്ക് നിധീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി പനയം അമ്പലത്തിന് സമീപം വരമ്പ്കാലിൽ എന്ന സ്ഥലത്ത് കൊണ്ടു ചെന്ന് രണ്ടാം പ്രതി നീളമുള്ള ഒരു കുപ്പി വച്ച് നിധീഷിൻറെ ഇടത് നെറ്റിയിൽ അടിച്ചും, അടി കൊണ്ടു തറയിൽ വീണ ആവലാതിക്കാരനെ പ്രതികൾ ചേർന്ന് തറയിലിട്ട് ചവുട്ടിയും, അടിച്ചും, എഴുന്നേൽക്കാൻ ശ്രമിച്ച നിധീഷിനെ ഒന്നാം പ്രതി ഒരു കുപ്പി എടുത്ത് മതിലിൽ അടിച്ച് പൊട്ടിച്ചിട്ട് ആവലാതിക്കാരന്റെ നെഞ്ചിന് നേരെ കുത്തുകയും കുത്ത് നിധീഷിൻറെ ഇടത് വാരിയെല്ല് ഭാഗത്ത് കൊണ്ട് മുറിവേല്ക്കുന്നതിനും, ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആവലാതിക്കാരന്റെ ഇടത് തോൾപലക ഭാഗത്ത് ഒന്നാം പ്രതി പൊട്ടിയകുപ്പികൊണ്ട് വീണ്ടും കുത്തി മുറിവേല്പിച്ചും, നെഞ്ചിൽ കുത്തേറ്റ് മരണം വരെ സംഭവിക്കുമായിരുന്ന കുറ്ററത്തിലേക്കാണ് പ്രതിയുടെ അറസ്റ്റ്. 

അഞ്ചാലുംമൂട് എസ് എച്ച് ഓ ദേവരാജൻറെ നേതൃത്വത്തിൽ എസ് ഐ മാരായ ശ്യാം ബി. ബാബുക്കുട്ടൻ പിള്ള, എ എസ് ഐ മാരായ ഓമനക്കുട്ടൻ, രാജേഷ് കുമാർ, സിപിഓ മഹേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Post a Comment

0 Comments