banner

ബിന്ദു അമ്മിണിയെ ബീച്ചിൽവെച്ച് പൊതിരെ തല്ലിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ; പിന്നാലെ തൻ്റെ ഭർത്താവിനെ മർദ്ദിച്ചതായി ഭാര്യയും പരാതി നൽകി! ട്വിസ്റ്റ്

കോഴിക്കോട് : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചിൽവെച്ച് മർദിച്ച സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തൊടിയിൽ സ്വദേശി മോഹൻദാസിനെയാണ് വെള്ളയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

അതേസമയം, ബിന്ദു അമ്മിണിക്കെതിരേ മോഹൻദാസിന്റെ ഭാര്യയും വെള്ളയിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഭർത്താവിനെ ബിന്ദു അമ്മിണി മർദിച്ചെന്ന് പറഞ്ഞാണ് മോഹൻദാസിന്റെ ഭാര്യ റീജ വ്യാഴാഴ്ച പരാതി നൽകിയത്. പരാതിയിൽ അന്വേഷിച്ച് തുടർനടപടിയെടുക്കാമെന്ന് പോലീസ് പറഞ്ഞതായി റീജ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

കഴിഞ്ഞദിവസം വൈകിട്ടാണ് കോഴിക്കോട് ബീച്ചിൽവെച്ച് ബിന്ദു അമ്മിണിക്ക് മർദനമേറ്റത്. മദ്യലഹരിയിൽ ചിലർ അപമര്യാദയായി പെരുമാറിയെന്നും അതിലൊരാൾ ആക്രമിച്ചെന്നുമായിരുന്നു ബിന്ദു അമ്മിണിയുടെ പരാതി. മർദനത്തിന്റെ ദൃശ്യങ്ങളും ഇവർ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിന്ദു അമ്മിണിക്ക് നേരേ നേരത്തെയും ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം കൊയിലാണ്ടി പൊയിൽകാവിൽ ബിന്ദുവിനെ ഓട്ടോയിടിച്ചു വീഴ്ത്തിയിരുന്നു. ഇത് മനഃപൂർവ്വം ഇടിച്ചുവീഴ്ത്തിയതാണെന്നായിരുന്നു അവരുടെ ആരോപണം.

Post a Comment

0 Comments