banner

ഉപയോഗ ശേഷം 'നിരോധ്' ക്ഷേത്ര വഞ്ചികളിൽ ഉപേക്ഷിച്ച വയോധികൻ പിടിയിൽ

മംഗളൂരു : ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. 62കാരനായ ദേവദാസ് ദേശായ് ആണ് പോലീസിന്റെ പിടിയിലായത്. ഓട്ടോ ഡ്രൈവറായ ഇയാൾ മുസ്ലീം പളളികളിലും മറ്റ് ആരാധനാലയങ്ങളിലും ഇതേ തരത്തിലുള്ള പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

മത സൗഹാർദ്ദം ഇല്ലാതാക്കുന്നതിന് വേണ്ടിയാണോ ഇത് ചെയ്തതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇത്തരത്തിൽ ഗർഭനിരോധന ഉറകൾ ഭണ്ടാരത്തിൽ നിക്ഷേപിച്ചതിന് വിചിത്ര കാരണവും ദേവദാസ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഉപയോഗിച്ച ഗർഭനിരോധന ഉറകൾ മാലിന്യ കൂമ്പാരത്തിൽ നിന്ന് ശേഖരിച്ചതാണെന്നും ഇയാൾ പറഞ്ഞു

വിവിധ ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തതായി മംഗളൂരു പോലീസ് കമ്മീഷണർ ശശികുമാർ അറിയിച്ചു. ഏകദേശം ഒരു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് മംഗളൂരു സൗത്ത് പോലീസ് പ്രതിയെ പിടികൂടിയത്.


Post a Comment

0 Comments