banner

മുഖ്യമന്ത്രി തിരിച്ചെത്തുന്നു; രോഗ ലക്ഷണമില്ലെങ്കിൽ പ്രവാസികൾക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് സർക്കാർ

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായി ചേർന്ന അവലോകന യോഗത്തിൽ പ്രവാസികൾക്ക് പുതു പ്രതീക്ഷ. ഇനി മുതൽ രോഗ ലക്ഷണം ഉള്ളവര്‍ മാത്രം പരിശോധനയ്ക്കും ക്വാറന്റൈനും വിധേയമായാൽ മതിയെന്നാണ് സർക്കാരിൻ്റെ പുതിയ നയം.

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും രാജ്യാന്തര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചത്. രോഗലക്ഷണമുള്ളവർക്ക് മാത്രമേ സമ്പർക്കവിലക്ക് ആവശ്യമുള്ളൂ. 

രാജ്യാന്തര യാത്രികർ യാത്ര കഴിഞ്ഞതിൻറെ എട്ടാമത്തെ ദിവസം ആർടിപിസിആർ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിർദേശവും ഇന്നത്തെ യോഗം അംഗീകരിച്ചു. വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം ഏഴിന് കേരളത്തിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുണ്ട്. ഒരാഴ്‌ച്ചയായി മുഖ്യമന്ത്രി ദുബായിൽ വിവിധ പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. ദുബായ് എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

Post a Comment

0 Comments