banner

ഭാര്യയെയും മകളെയും മർദിച്ച ഭർത്താവിനെ, തടയാനെത്തിയ പോലീസിനും മർദനം; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : ഭാര്യയെയും മകളെയും മര്‍ദിച്ച പ്രതിയെ പിടികൂടാന്‍ ശ്രമിക്കവേ, പൊലീസിനെയും ആക്രമിച്ച യുവാവ് അറസ്റ്റില്‍. ആറന്മുള ഇടശ്ശേരിമല കളമാപ്പുഴി പാപ്പാട്ടുതറ വീട്ടില്‍ ശിവരാജന്‍റെ മകന്‍ ജിജിക്കുട്ടന്‍ ഉല്ലാസാണ് (39) പിടിയിലായത്.വീട്ടില്‍ ഭാര്യയെയും മകളെയും ഉപദ്രവിക്കുന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് സന്ദേശം ലഭിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ എസ്.ഐ രാജീവും സംഘവും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അക്രമാസക്തനായ യുവാവ് പൊലീസിനെയും ആക്രമിക്കുകയായിരുന്നു .

മല്‍പിടിത്തത്തിനിടെ എസ്.ഐ രാജീവിന്‍റെ ഇടതുകൈപ്പത്തി കടിച്ച്‌ പരിക്കേല്‍പിച്ചു. തടയാന്‍ തുനിഞ്ഞ സി.പി.ഒ ഗിരീഷ് കുമാറിന്‍റെ വലതുകൈപ്പത്തി ബലമായി പിടിച്ചുതിരിച്ചതിനെത്തുടര്‍ന്ന് ചെറുവിരലിന്‍റെ അസ്ഥിക്ക് പൊട്ടലുണ്ടായി. സി.പി.ഒ വിഷ്ണുവിന് ചവിട്ടേറ്റു.പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവിന്‍റെ നിർദേശത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഏറെ സമയത്തെ പ്രയത്നത്തിനൊടുവിലാണ് പ്രതിയെ കീഴടക്കിയത്.

വീട്ടില്‍ ഭാര്യയുമായി നിരന്തരം വഴക്കിടുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്ന ഇയാള്‍ക്കെതിരെ ഭാര്യയെയും മകളെയും മര്‍ദിച്ചതിന് വേറെ കേസെടുത്തു. �

Post a Comment

0 Comments