banner

വാടക വീട്ടിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 32കാരൻ ഷോക്കേറ്റ് മരിച്ചു.

പനമരം : വീട്ടിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വൈദ്യൂതാഘാതമേറ്റ് യുവാവ് മരിച്ചു. 
 പുഞ്ചവയൽ ചെമ്പോട്ടി അനൂപ് നിവാസിൽ രാധാകൃഷ്ണൻ നായരുടേയും ശാന്തകുമാരിയുടേയും മകൻ അനൂപ് സി. ആർ ( ഉണ്ണിക്കുട്ടൻ 32 ) ആണ് താമസസ്ഥലത്ത് ഷോക്കറ്റ് മരിച്ചത്.

നടവയലിലെ വാടക വീട്ടിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയാണ് സംഭവം.

ചെറുതും വലുതുമായ വൈദ്യുതാഘാതങ്ങള്‍ സാധാരണം. അപകടത്തില്‍ പെടുന്നയാളെ എങ്ങനെ രക്ഷിക്കാം? പ്രഥമശുശ്രൂഷയായി എന്തൊക്കെ ചെയ്യാം?

വൈദ്യുതിയുമായി നേരിട്ട് ബന്ധപ്പെടുന്നയാള്‍ കാലില്‍ റബര്‍ /പ്ലാസ്റ്റിക്ക് ചെരുപ്പോ ലോഹ നിര്‍മ്മിത ആണികള്‍ ഇല്ലാത്ത മറ്റു പാദരക്ഷയോ ധരിചിട്ടുണ്ടെങ്കില്‍ വൈദ്യുതാഘാതത്തെ ഒരു പരിധി വരെ തടയാനാകും. റബ്ബറിന്റെ കയ്യുറ ധരിച്ചു ലൈനില്‍ പ്രവര്‍ത്തിക്കണം എന്ന് പറയുന്നത് ഇത് കൊണ്ടാണ്.

ഷോക്കേറ്റയാളെ രക്ഷിക്കാന്‍ ആദ്യമായി വൈദ്യുത ബന്ധം വേര്‍പെടുത്തുകയാണ് വേണ്ടത്. മെയിന്‍ സ്വിച്ച് അധികം ദൂരെ അല്ലെങ്കില്‍ അത് ഓഫ് ആക്കുക. അല്ലെങ്കില്‍ വൈദ്യുതി പ്രവഹിക്കാത്ത എന്തെങ്കിലും സാധനം ഉണങ്ങിയ മുളയോ പ്ലാസ്റ്റിക് വടിയോ ഉപയോഗിച്ച് ഷോക്കടിച്ച ആളില്‍ നിന്നും വൈദ്യുതി പ്രവാഹത്തില്‍ നിന്നും തട്ടിമാറ്റുക. യാതൊരു കാരണവശാലും നേരിട്ട് അയാളെ പിടിക്കരുത്. അങ്ങനെ ചെയ്താല്‍ രക്ഷിക്കാന്‍ ചെല്ലുന്ന ആളും അപകടത്തില്‍ പെടാറുമുണ്ട്.

ഷോക്കടിക്കുമ്പോള്‍ ശ്വസന കേന്ദ്രത്തില്‍ കൂടിയാണ് പ്രവഹിക്കുന്നതെങ്കില്‍ താല്‍ക്കാലികമായി അയാളുടെ ശ്വാസം നിലച്ചുപോകാറുണ്ട്. പിന്നീട് ശ്വാസം എടുക്കാന്‍ കഴിയാത്ത നിലയിലെത്തുകയും ചെയ്യുമ്പോഴാണ് ഷോക്കേറ്റയാള്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കേണ്ടി വരുന്നത്.

ശ്വാസം നിലക്കുകയും ബോധം നഷ്ടമാവുകയും ചെയ്താലും ഷോക്കേറ്റയാളുടെ ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ജീവന്‍ രക്ഷിക്കാനാകും. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ കൃത്രിമ ശ്വാസോഛ്വാസം നല്‍കേണ്ടത് അത്യാവശ്യമാണ്.

ഷോക്കടിച്ച ആളിന്റെ വായില്‍ കൃത്രിമപ്പല്ലോ ഭക്ഷണ സാധനങ്ങളോ മറ്റെന്തെങ്കിലുമോ ഉണ്ടെങ്കില്‍ അത് എത്രയും വേഗം പുറത്തെടുക്കണം.

വൈദ്യുതാഘാതത്തെ തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയാല്‍ സി.പി.ആര്‍(Carddio Pulmmonary Resusciation) നല്‍കണം. ഹൃദയം സമ്മര്‍ദ്ദം കൊടുത്ത് കൃത്രിമമായി വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ സി.പി.ആര്‍ സഹായിക്കും.

ശരീരം തണുത്തിട്ടുണ്ടെങ്കില്‍ പുതപ്പോ മറ്റു കൊണ്ടു ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കണം.

പൊള്ളല്‍ ഏറ്റിട്ടുണ്ടെങ്കില്‍ അതിനു വേണ്ട പ്രാഥമിക ശുശ്രൂഷ നല്‍കുക. പൊള്ളിയ ഭാഗം വായുവില്‍ നിന്ന് മറച്ചു വെക്കുക. വസ്ത്രം പൊള്ളിയ ഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്നു എങ്കില്‍ അത് പറിച്ചു മാറ്റരുത്. പൊള്ളലിനു പറ്റിയ ഏതെങ്കിലും ദ്രാവകം പുരട്ടി മെല്ലെ വസ്ത്രം ഇളക്കി മാറ്റാം. യാതൊരു കാരണവശാലും മലിന ജലം ഉപയോഗിച്ച് കഴുകരുത്. പൊള്ളലേല്‍ക്കുന്നവരില്‍ കൂടുതലും അണു ബാധയേറ്റാണ് മരണപ്പെടുന്നത്.

വൈദ്യുതാഘാതമേറ്റ ശേഷമുള്ള ആദ്യത്തെ പത്ത് മിനുട്ട് വളരെ നിര്‍ണായകമാണ്. അതുകൊണ്ട് ഷോക്കേറ്റയാളെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക.

Post a Comment

0 Comments