banner

ശരീരം ചിന്നിച്ചിതറി; കിണറിന്റെ ആഴം കൂട്ടുന്നതിനിടെ 22കാരന് ദാരുണാന്ത്യം

കോട്ടയം : കിണറിന്റെ ആഴം കൂട്ടുന്നതിനിടെ 22 കാരന് ദാരുണാന്ത്യം . തമിഴ്നാട് തേനി പെരിയകുളം സ്വദേശി ശിവകുമാർ (22) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി പാറത്തോടാണ് സംഭവം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പാറത്തോട് വഞ്ചിപുരയ്ക്കൽ വീട്ടിൽ ബെന്നിയുടെ വീട്ടിൽ കിണറിന്റെ ആഴം കൂട്ടുന്നതിനായി സ്ഫോടക വസ്തുവും ആയി കിണറിൽ ഇറങ്ങിയ ശിവകുമാർ സ്ഫോടക വസ്തുവിന് തിരികൊളുത്തിയ ശേഷം കയറിൽ തിരികെ കയറുന്നതിനിടെ കാൽ തെറ്റി താഴേക്ക് പതിക്കുകയായിരുന്നു. പിന്നാലെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയും ചെയ്തു.

പ്രദേശവാസികളിൽ നിന്ന് വിവരം ലഭിച്ച കാഞ്ഞിരപ്പള്ളി ഫയഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കിണറിനുള്ളിൽ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു ശിവകുമാറിൻ്റെ മൃതദേഹം ലഭിച്ചത്. മരിച്ച ശിവകുമാർ കഴിഞ്ഞ നാല് വർഷമായി മാതാവിനും, അമ്മാവനും ഒപ്പം ഇവിടെയാണ് താമസം.

കഞ്ഞിരപ്പള്ളി പൊലീസ് സബ്ബ് ഇൻസ്പെക്ടർ അരുണിൻ്റെ നേതൃത്വത്തിൽ കോട്ടയത്ത് നിന്ന് ഫോറൻസിക് ഉദ്യോഗസ്ഥരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തതായാണ് വിവരം.

Post a Comment

0 Comments