banner

ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; ബലാത്സം​ഗക്കേസ് പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു

അസമിൽ ബലാത്സം​ഗക്കേസ് പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. തെളിവെടുപ്പിനിടെ പ്രതി പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. 

ചൊവ്വാഴ്ച രാത്രിയിൽ ​ഗുവാഹത്തിയിലാണ് സംഭവം നടന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി നടത്തിയ ആക്രമണത്തിൽ രണ്ട് വനിതാപൊലീസുകാർക്ക് പരിക്കേറ്റു.

റിപ്പോർട്ടുകൾ പ്രകാരം, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ബിക്കി അലിയെയാണ് അസം പോലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവച്ചത്.

തെളിവെടുപ്പിനായി ചൊവ്വാഴ്ച രാത്രി വൈകി കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ബിക്കി അലിക്ക് വെടിയേറ്റതായാണ് പോലീസ് വ്യക്തമാക്കുന്നത്.

ഗരിഗാവ് കൂട്ടബലാത്സംഗ കേസിലെ അഞ്ച് പ്രതികളിൽ ഒരാളാണ് ബിക്കി അലി. ഇയാളെ കാംരൂപ് ജില്ലയിലെ ദാംപൂർ കുന്നുകളിൽ നിന്നാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments