banner

ഒന്നരവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മുമ്മയ്ക്കും അച്ഛനുമെതിരെ കേസ്; ബിനോയ് ജീവിതത്തിൽ നിന്ന് 'തന്നെ' ഒഴിവാക്കാൻ ശ്രമിച്ചതോടെ സിപ്സിയുടെ പരാതി; കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ തേടി പോലീസ്

കൊച്ചി : ഒന്നരവയസ്സുകാരിയെ ഹോട്ടൽ മുറിയിൽ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അറസ്റ്റിന് പിന്നാലെ  കുഞ്ഞിന്റെ അച്ഛനും മുത്തശ്ശിക്കും എതിരേ പോലീസ് കേസെടുത്തു. കുഞ്ഞിന്റെ അച്ഛൻ സജീവ്, മുത്തശ്ശി സിപ്സി എന്നിവർക്കെതിരേ ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

കൊച്ചിയിലെ ഹോട്ടലിൽവെച്ച് ഒന്നരവയസ്സുകാരിയെ പ്രതി ബിനോയ് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകൻ ജോൺ ബിനോയി ഡിക്രൂസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

സിപ്സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി. സിപ്സിയും ബിനോയിയും ഏറെനാളായി ഒരുമിച്ചായിരുന്നു താമസം. നേരത്തെ മോഷണം, ലഹരിക്കേസുകൾ അടക്കം പല കേസുകളിലും പ്രതിയാണ് സിപ്സി. 

അടുപ്പത്തിലായിരുന്ന ബിനോയിയും സിപ്സിയും പലതവണ വഴക്കിട്ടിരുന്നു. തന്നെക്കാൾ പ്രായക്കൂടുതലുള്ള സിപ്സിയെ ഒഴിവാക്കാൻ ബിനോയി ശ്രമിച്ചെങ്കിലും നടന്നില്ല. ഒഴിവാക്കാൻ ശ്രമിച്ചതോടെ ബിനോയിക്കെതിരേ സിപ്സി പരാതിയും നൽകി. മാത്രമല്ല, കൊല്ലപ്പെട്ട ഒന്നരവയസ്സുകാരി ബിനോയിയുടെ കുഞ്ഞാണെന്നും സിപ്സി പലരോടും പറഞ്ഞിരുന്നു. 

ഈ പ്രശ്നങ്ങളെല്ലാമാണ് കുഞ്ഞിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ബിനോയി പോലീസിനോട് പറഞ്ഞിട്ടുള്ളത്.

Post a Comment

0 Comments