banner

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടു; സ്ഥലം വിട്ടു നൽകാൻ റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്യണമെന്ന് ആവശ്യം; ചർച്ച പാർലമെന്റ് ഹൗസിൽ; മുഖ്യമന്ത്രിയോട് വികസനത്തിന് പിന്തുണയുണ്ടെന്ന് അറിയിച്ച് പ്രധാനമന്ത്രി; കെ റെയിൽ വിഷയത്തിൽ മറുപടിയില്ലെന്ന് റിപ്പോർട്ട്; ചർച്ച നീണ്ടില്ല, പത്രസമ്മേളനം നാല് മണിക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സന്ദർശിച്ചു. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി ഇന്ന് വൈകിട്ട് മാദ്ധ്യമങ്ങളെ കാണു൦. സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രക്ഷോഭങ്ങൾ തുടരുന്ന സാഹചര്യത്തിൽ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ അംഗീകാരം തേടുന്നതുമായി ബന്ധപ്പെട്ട ചർച്ച കൂടിക്കാഴ്ചയിൽ നടന്നിട്ടുണ്ടെന്നാണ് വിവരം.
കെ-റെയിൽ പദ്ധതിക്കെതിരെ ശക്തമായ ജനരോഷമുയരുന്ന സാഹചര്യത്തിൽ അതിരടയാള കല്ലുകൾ നിഷേപിക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ സർവ്വെക്കല്ലുകൾ പോലും പതിക്കാനാകാതെ വെട്ടിലായിരിക്കുകയാണ് സർക്കാർ. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് വിഷയം അവതരിപ്പിച്ചിരിക്കുന്നത്.

പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുവരും 20 മിനിറ്റോളം ചര്‍ച്ച നടത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസുമുണ്ടായിരുന്നു.

കെ- റെയിലിന് പുറമേ ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനം തുടങ്ങിയ കാര്യങ്ങളിലും കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചിരിക്കാമെന്നാണ് വിവരം.

സില്‍വര്‍ലൈനെതിരായ സമരം ശക്തമാകുമ്പോള്‍ കേന്ദ്രാനുമതി വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തില്‍ വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ സമരം ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായി പാര്‍ലമെന്റിലേക്ക് യുഎഡിഎഫ് എംപിമാര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

Post a Comment

0 Comments