banner

'ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ'; ഹോട്ടൽ മുറിയിലെ പാലം 'വിജിലൻസ്' പൊളിച്ചതോടെ വിജിലൻസിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് വിനോയ്; പി.എഫ് ഫണ്ട് ശരിയാക്കാൻ അദ്ധ്യാപികയോട് ശരീരം ചോദിച്ച മഹാൻ പിടിയിലാകുമ്പോൾ?, ഇങ്ങനെയെത്ര സ്ത്രീകൾ?


കോട്ടയം : അഷ്ടമുടി ലൈവ്.  'ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ' - പി.എഫ് ഫണ്ട് ശരിയാക്കാൻ വിളിച്ച അദ്ധ്യാപികയോട് സംസ്ഥാന നോഡൽ ഓഫീസറായ വിനോയ് ചന്ദ്രൻ പറഞ്ഞ ദുരുദ്ദേശപരമായ വാക്കുകളാണിത്. കഴിഞ്ഞ ദിവസമാണ് കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ നിന്നുമാണ് വിനോയ് ചന്ദ്രൻ വിജിലൻസിൻ്റെ പിടിയിലായത്. അദ്ധ്യാപികയോട് നടത്തിയത് തികച്ചും അപമര്യാദയായ പെരുമാറ്റമാണെന്നതിന് അശ്ലീല വാട്സാപ്പ് കോളുകൾ ഉദാഹരണമാണ്. 

അധ്യാപികയുടെ പി.എഫ് ഫണ്ട് രേഖപ്പെടുത്താത്തത് മൂലമാണ് സംസ്ഥാന നോഡൽ ഓഫീസറെ സമീപിച്ചത്. നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വിനോയ് ചന്ദ്രൻ  വിദഗ്ദമായി ഒഴിഞ്ഞുമാറി. മറ്റൊരു തവണ വിളിച്ചപ്പോൾ വാട്സ് ആപ്പിൽ വിളിക്കാൻ പറയുകയും ഇവിടെ വിളിച്ചപ്പോൾ, '' കാണാൻ സുന്ദരിയാണെന്നും ഒരു ഉപകാരം ചെയ്തുതരുമ്പോൾ എനിക്ക് നിങ്ങൾ പ്രത്യുപകാരം ചെയ്യണമെന്നും ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ'' എന്നുമായിരുന്നു വിനോയുടെ പ്രതികരണം.

ദുരുദ്ദേശം മനസിലാക്കി അദ്ധ്യാപിക ഇയാളുടെ ഉദ്ദേശം നടക്കില്ലെന്ന് കടുപ്പിച്ച് പറഞ്ഞതോടെ ഫയൽ തീർപ്പാക്കാതെ വിനോയ് വീണ്ടും ബുദ്ധിമുട്ടിക്കാൻ തുടങ്ങി. പിന്നാലെ ഇയാളുടെ വൈകൃതത്തെ തുറന്നു കാട്ടാനായി അധ്യാപികയുടെ ശ്രമം, അദ്ധ്യാപിക വീണ്ടും ഫോണിൽ ഇയാളെ ബന്ധപ്പെട്ടു. നേരത്തെ തന്നെ വിജിലൻസ് നിർദ്ദേശം അധ്യാപികയ്ക്ക് ലഭിച്ചിരുന്നു. കോട്ടയത്ത് റൂമെടുത്ത് പാലം പണിയാമെന്ന അതിബുദ്ധി വിനോയ് കാണിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല, വിനോയ് പറഞ്ഞത് പ്രകാരം ഹോട്ടൽ മുറിയിൽ ഗർഭനിരോധന ഉറകളടക്കം കരുതിയാണ് ഇയാൾ അധ്യാപികയെ കാത്തിരുന്നത്. 

ഇതിനിടയിൽ ഒരിക്കൽ പോലും വിജിലൻസ് സംഘം എത്തുമെന്നോ, പൊയ് മുഖം അഴിഞ്ഞ് വീഴുമെന്നോ  ഒരിക്കൽ പോലും വിനോയ് വിചാരിച്ചില്ലെന്ന് വിജിലൻസിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച സംഭവം തുറന്നുകാട്ടുന്നു. അദ്ധ്യാപികയെക്കൊണ്ട് വാങ്ങിപ്പിച്ച ഷർട്ടിലെ ഫിനോഫ്തലിനാണ് വിനോയെ അക്ഷരാർത്ഥത്തിൽ കുടുക്കിയത്.

 ഇൻസ്‌പെക്ടർമാരായ സജു.എസ്.ദാസ്, രതീന്ദ്രകുമാർ, റെജികുന്നിപ്പറമ്പിൽ, ജയകുമാർ, എസ്.ഐമാരായ അനിൽകുമാർ,സുരേഷ്‌കുമാർ,പ്രസന്നകുമാർ,ഗോപകുമാർ,എ.എസ്.ഐമാരായ.സ്റ്റാൻലി തോമസ്,സാബു, അനിൽകുമാർ,ഹാരിസ്, ടിനുമോൻ, സി.പി.ഒ മാരായ മനോജ്കുമാർ, അനൂപ്, രാജേഷ്, അരുൺചന്ദ്, രഞ്ജിനി തുടങ്ങിയവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments