banner

മേക്കപ്പിനിടെ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിക്കും; അനുവാദമില്ലാതെ മേൽവസ്ത്രം ഊരിമാറ്റും; ലൈംഗിക ചുവയോടെ സംസാരിക്കും: പീഡന പരാതിയിൽ അനീസ് അന്‍സാരിയെ തിരഞ്ഞ് പോലീസ്‌; ഇയാൾക്കെതിരെ മൂന്ന് കേസുകൾ; യുവാവ് രാജ്യം വിട്ടതായി സൂചന...

ലൈംഗിക അതിക്രമ പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിയെ അനീസ് അന്‍സാരിയെ തിരഞ്ഞ് പോലീസ്‌. ഇയാൾക്കെതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ആരോപണങ്ങൾക്ക് പിന്നാലെ യുവാവ് രാജ്യം വിട്ടതായി പോലീസ്. പ്രതിയുടെ മുൻകാല ബന്ധങ്ങൾ പ്രകാരം ദുബായിലുണ്ടെന്നാണു പൊലീസിന്റെ നിഗമനം.

കല്യാണാവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ കടന്നുപിടിക്കുകയും ലൈംഗികമായി പെരുമാറുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. ഇന്നലെയാണ് ഇയാൾക്കെതിരെ പരാതി ഉയർന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇയാൾക്കെതിരെ മീ ടൂ ആരോപണം ഉയർന്നതിന് തൊട്ടുപിന്നാലെ അനീസ് അൻസാരി നാടു വിടുകയായിരുന്നു.

പരാതി നൽകിയ മൂന്ന് യുവതികളും ഇപ്പോൾ കേരളത്തിന് പുറത്താണ്. 2014 മുതൽ അനീസിന്റെ മേക്കപ്പ് സ്റ്റുഡിയോയിൽ പോയ സ്ത്രീകളാണ് ഇൻസ്റ്റാഗ്രാമിൽ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്. സ്ത്രീകൾക്കു പുറമേ, ഇരയായ സ്ത്രീകളുടെ ഭർത്താക്കന്മാരും അനീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. 

മേക്കപ്പ് ചെയ്യുന്നതിനിടയിൽ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിക്കുക, അനുവാദമില്ലാതെ മേൽവസ്ത്രം ഊരിമാറ്റുക, ലൈംഗിക ചുവയോടെ സംസാരിക്കുക, സ്തനങ്ങൾക്കു ചുറ്റും ഫൗണ്ടേഷൻ ഇടുന്നതിന്റെ ഭാഗമായി ബ്രഷുപയോഗിച്ച് തഴുകുക, പിന്നീട് മൊബൈൽ ഫോണിലേക്ക് സന്ദേശങ്ങളയക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.

അടുത്തിടെ കൊച്ചിയിലെ പ്രമുഖ ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെതിരെ പീഡനാരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അനീസ് അൻസാരിക്ക് എതിരെ ആരോപണം ഉണ്ടായത്. ടാറ്റൂ സ്റ്റുഡിയോ കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം, ചേരാനല്ലൂർ സ്റ്റേഷനുകളിലായാണ് പ്രതി പി എസ് സുജീഷിനെതിരെ കേസെടുത്തിട്ടുള്ളത്. പ്രതി സുജീഷ് റിമാൻഡിൽ കഴിയുന്നതിനാൽ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തുക.

Post a Comment

0 Comments