banner

ഒരു പവന്റെ വളയ്ക്കുവേണ്ടി തനിച്ച്​ താമസിച്ച വയോധികയെ ചെറുമകൻ കൊലപ്പെടുത്തി; വില്ലനായത് മദ്യം


തൃശ്ശൂർ : തനിച്ച് താമസിച്ചു വന്ന 78 കാരിയായ വൃദ്ധയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. കഴിഞ്ഞ മാർച്ച് 25-ന് വൈകീട്ട് ഏഴോടെയാണ് കട്ടിലിൽ മരിച്ചനിലയിൽ കടലാശ്ശേരിയിലെ ഊമൻപിള്ളി വീട്ടിൽ കൗസല്യ ബന്ധുക്കൾ കണ്ടെത്തിയത്. പിന്നാലെ മകന്റെ മകനായ ഗോകുലിനെ (32) തൃശ്ശൂർ, ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. 

ആഭരണങ്ങൾ അപഹരിക്കുന്നതിന് ഇയാൾ കൗസല്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും വളയും മാലയും കാണാത്തത് സംശയത്തിനിടയാക്കി. മരണത്തിൽ സംശയമുണ്ടെന്ന് രണ്ടാമത്തെ മകൻ പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസ് പറയുന്നതിങ്ങനെ- സംഭവം നടന്ന ദിവസം രാവിലെ പതിനൊന്നോടെ ഗോകുൽ കൗസല്യ താമസിക്കുന്ന വീട്ടിൽ എത്തിയിരുന്നു. എന്നാൽ, വഴിയിൽ നാട്ടുകാരെ കണ്ടപ്പോൾ മടങ്ങി. ഉച്ചതിരിഞ്ഞ് രണ്ടരയോടെ വീണ്ടുമെത്തി. ആദ്യം സ്നേഹത്തോടെ പെരുമാറി, വള പണയംവെക്കാനായി ചോദിച്ചു.

'കള്ളുകുടിക്കാനല്ലേ' എന്നു പറഞ്ഞ് കൗസല്യ നൽകിയില്ല. ഇതേത്തുടർന്ന് ഗോകുൽ കൗസല്യയെ പിറകിൽനിന്ന് പിടിച്ച് നിലത്തുകിടത്തി ദേഹത്ത് കയറിയിരുന്ന് മൂക്കും വായയും പൊത്തിപ്പിടിച്ചു. കൗസല്യ ബഹളംവെച്ചതോടെ തലയിണയെടുത്ത് മുഖത്തമർത്തി കൊലപ്പെടുത്തി. മരണം ഉറപ്പുവരുത്തിയശേഷം വളയും മാലയും ഊരിയെടുത്ത് സ്ഥലംവിട്ടു.

Post a Comment

0 Comments